എന്റെ ഭാരത പര്യടനങ്ങള്‍ | ഭാഗം -8

yathra,travel,e-delamonline,mangalam=sivan


ചില ജന്‍മ ശാപങ്ങള്‍

' When Begers die There are no Comets Seen'
- Willium Shekspear -

 മനുഷ്യന് ചിലപ്പോള്‍ പുഴുവിന്റെ് വില പോലും ഉണ്ടാവില്ല എന്ന അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്. 
ഇതാ ഒരനുഭവം കൂടി. ...,??
               
രണ്ടാഴ്ചയായി തുടര്‍ച്ചയായ യാത്രയിലായിരുന്നു ഞാന്‍ . ഉത്തരേന്ത്യന്‍ ഭൂവിഭാഗങ്ങളിലൂടെ ഒരു യാത്ര . ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒരു ബൊലോറോയില്‍  തുടങ്ങി അത് ! എന്റെ.  പിന്നാലെ 'കയര്‍ക്രാന്തി ' എക്‌സ്പ്രെസ്സെന്ന ഞങ്ങളുടെ ഡിപ്പാര്‍ട്‌മെന്റിന്റെ മൊബൈല്‍ ഷോറൂം വണ്ടിയുണ്ട് .) എന്റെ  ടേണ്‍ അവസാനിക്കുന്നത് പത്താന്‍കോട്ടാണ്   . പതിനഞ്ചു ദിവസത്തെ എന്റെ ടേണ്‍ കഴിയുമ്പോള്‍ മൊബൈല്‍ ഷോറൂമിന്റെ ചാര്‍ജ്
ഞങ്ങളുടെ ഓഫീസില്‍ നിന്ന് ചുമതലപ്പെടുത്തിയ അടുത്തയാളിന് കൈമാറും ( ഒരു ആള്‍ ഇന്ത്യ എക്‌സിബിഷന്റൈ  ഭാഗമായുള്ള ഒരു യാത്രയായിരുന്നു അത് ! ) ഞങ്ങളുടെ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ഡല്‍ഹിയിലുള്ള ഒരുഈവന്റ് മാനേജ്‌മെന്റാണ് മൊബൈല്‍ എക്‌സിബിഷന്‍ നടത്തുന്നത്.പൈലറ്റ് വാഹനമായ ബൊലോ റെയില്‍ ഡ്രൈവറെ കൂടാതെ ഞാനും ഈവന്റ് മാനേജ്‌മെന്റിന്റെ ഒരു പ്രതിനിധിയുമുണ്ട് .
    പണ്ട് സ്‌കൂളില്‍ചരിത്രം പഠിച്ചപ്പോള്‍  ഹൃദ്വിസ്ഥമാക്കിയ ഭൂവിഭാഗങ്ങളിലൂടെയുള്ള യാത്ര ! ഭാരതത്തിന്റെ വൈവിധ്യങ്ങളിലൂടെയുള്ള ആ പ്രയാണം ഞാന്‍ തികച്ചും ആസ്വദിക്കുകയായിരുന്നു ... ഇനിയും ഒരാഴ്ചകൂടി....,അപ്പോഴേക്കും ഓഫിസില്‍  നിന്ന് അടുത്തയാള്‍ എത്തിച്ചേരും അയാള്‍ക്കു ഞാന്‍ വണ്ടി കൈമാറും..,
      ഒരു ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ കടന്നുപോകയായിരുന്നു ഞങ്ങള്‍ .....
 രാജസ്ഥാന്‍ ബോര്‍ഡര്‍ കഴിഞ്ഞു ...  മദ്ധ്യ പ്രദേശില്‍   വിജനമായ ചമ്പല്‍ താഴ്വരയിലൂടെ ഡല്‍ഹിയിലേക്കുള്ള  ഒരു എളുപ്പവഴി  പാതയിലായിരുന്നു ഞങ്ങള്‍ .
സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് ആയിരം അടി പൊക്കത്തിലായിരുന്നു ആ വഴി ...
റോഡ് ഉണ്ടായിരുന്നില്ല. കരിംപാറയുടെ പുറത്തൂടെയുള്ള ഒരു വഴിത്താര മാത്രം. വല്ലപ്പോഴും കടന്നുപോകുന്ന ലോഡു കയറ്റിയ നാഷണല്‍ പെര്‍മിറ്റ് ലോറിയൊഴിച്ചാല്‍ മറ്റ് ഒരു വാഹനവും ഉണ്ടായിരുനില്ല ആ വഴിക്ക് . ഒരൊറ്റ ആളിനെ പോലും ആ വഴിയിലെങ്ങും കണ്ടിരുന്നില്ല ,
ദൂരെ താഴ്വരയില്‍ ആട്ടിന്‍പറ്റങ്ങളുമായി ആട്ടിടയന്‍മാര്‍ മഷി പൊട്ടു പോലെ ....
 ദുര്‍ഘടം പിടിച്ച ആ വഴിത്താരയിലൂടെ
മണിക്കൂറുകളുടെ യാത്ര പിന്നിട്ട് ഞങ്ങള്‍ മറ്റൊരു വഴിത്താരയിലേയ്ക്ക് കയറി.
 ഒരു ഭാഗത്തു ഒരുകാലത്തു മധ്യപ്രദേശിനെ വിറപ്പിച്ച ഭുലാന്‍ദേവിയുടെ  ചമ്പല്‍ താഴ്വര    !  . മറുവശത്തു  ഒരു വലിയ ചേരി . അവിടെ കൃമി കീടങ്ങളെ പോലെ വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു ജനസമൂഹം ! അതിനിടയില്‍ കൂടി ഒരു നാലു വരിപ്പാതയുടെ പണി നടക്കുന്നുണ്ട് . പണി നടക്കുന്നതിനാല്‍ ഞങ്ങള്‍ പണിനടക്കുന്ന റോഡിന് പാരലലായിട്ടുള്ള പഴയറോഡിലൂടെയിരുന്നു  യാത്ര .  റോഡുവളരെ മോശവും . കുറേ ദൂരം ഓടിയ ശേഷം പണി പൂര്‍ത്തിയായ പുതിയ പാതയിലേക്ക് ഞങ്ങളുടെ വാഹനങ്ങള്‍ കടന്നൂ. നോക്കെത്താ ദൂരത്തോളം ചുട്ടുപഴുത്ത വെയില്‍  ! പണി നടക്കുന്ന പുതിയ റോഡിനു മുകളില്‍  വെയില്‍ തിളയ്ക്കുകയാണ് . ദൂര വെച്ചേ കണ്ടു ,പുതിയ റോഡിന്റെ കുറ്റം തീര്‍ന്ന ഭാഗത്തൂടെ 
 ഒരാള്‍ ഒരു വണ്ടി വലിച്ചുകൊണ്ടു പോകുന്ന 
കാഴ്ച! 
 കേശവദേവിന്റെ  ഓടയില്‍ നിന്ന് എന്ന നോവലിലെ റിക്ഷാവലിക്കാരനെപ്പോലെ ഒരാള്‍ . ഞങ്ങളുടെ വണ്ടി പാരലലായുള്ള റോഡിലൂടെ അവിടേയ്‌ക്കെത്തി.
വണ്ടി അടുത്തു ചെന്നപ്പോഴാണ് നടുക്കുന്ന ആ കാഴ്ച കണ്ടത്  . ആ വൃദ്ധന്‍ വലിക്കുന്ന വണ്ടിയില്‍ ഒരാള്‍ മലര്‍ന്നു കിടക്കുകയാണ്. മരിച്ച ഒരാളുടെ ബോഡി ! അതിന്റെ തുറന്ന വായില്‍ കയറാന്‍ ഈച്ചകള്‍ ...തുടങ്ങിയ ചെറു പ്രാണികള്‍ മത്സരിക്കുന്നുണ്ട്. ഞങ്ങള്‍ വണ്ടി നിര്‍ത്തി . ബൊലോറോയില്‍ കൂടെയൂണ്ടായിരുന്ന സുഹൃത്ത് ആ വൃദ്ധനോടു ഹിന്ദിയില്‍ ചോദിച്ചു . അയാള്‍ പറഞ്ഞതു് ഒരു കടത്തിണ്ണയില്‍ കിടന്ന് മരിച്ച ഏതോ ഒരാളാണദ്ദേഹമെന്ന് . ഒരു ദിവസം അവിടെ കിടന്നിട്ടും ബന്ധപ്പെട്ടവരാരും തിരിഞ്ഞു നോക്കാത്തതിനാല്‍ ആരൊക്കെയോ ചേര്‍ന്ന് പിരിവെടുത്ത് മറവു ചെയ്യാന്‍ ആ വ്യദ്ധനെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന്.
ഹാ! എന്തു മനുഷ്യ ജന്മം ...?
മനസ്സ് പരിതപിച്ചു ...
 ഞങ്ങള്‍ വണ്ടി വിട്ടു. വൃദ്ധന്‍ ആ ബോഡിയുമായി സംവദിച്ചു കൊണ്ട് ഏകാകനായി മുന്നോട്ട്....,
             അല്‍പ്പം കഴിഞ്ഞ് ഇരുവശവും കുറ്റിക്കാടുകള്‍ നിറഞ്ഞ വിജനമായ ഒരു റോഡിലേക്ക് ഞങ്ങളുടെ വണ്ടി കടന്നപ്പോഴാണ് ആ വ്യദ്ധന്‍പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായതു് . 
ആ യാഥാര്‍ത്ഥ്യം കണ്ട് ഞങ്ങള്‍ നടുങ്ങി . കൂര്‍ത്ത് മൂര്‍ത്ത ചുണ്ടുകളും നഖങ്ങളുമുള്ള കുറെ കഴുകന്‍മാര്‍ ..... അവ ആ കുറ്റിക്കാട്ടില്‍ എന്തോ കൊത്തി വലിക്കുന്നതിനു മത്സരിക്കുകയാണ് .... 
 
കൂടെയുള്ളയാള്‍ പറഞ്ഞു:
,'അനാഥമാക്കപ്പെട്ട ഏതോ മനുഷ്യന്റെ ബോഡിയാകാം അതു്. ഇവിടൊക്കെ ഇങ്ങനയാ സാറെ '
 ബൊലോറോയുടെ ഡ്രൈവര്‍ പറഞ്ഞു: പ്രത്യേകിച്ച് ഡല്‍ഹിയില്‍ പാര്‍സികള്‍ ഇങ്ങനാ സാറെ . കുറ്റിക്കാടുകളില്‍ ഉപേക്ഷിക്കും.'

 ആ യാഥാര്‍ഥ്യം ഉള്‍കൊണ്ട ഞങ്ങള്‍ നടുങ്ങി ! 
ഹാ മനുഷ്യന്‍ എത്ര സുന്ദരമായ പദം !
ജീവിച്ചിരുന്നപ്പോള്‍ എന്തൊക്കെയോ ആയിരുന്നവന്‍...

അല്‍പ്പ സമയം കഴിയുമ്പോള്‍ വൃദ്ധന്‍ കൊണ്ടുവന്ന ജഢവും ... ,

        ഏതാനും നിമിഷം കഴിയുമ്പോള്‍ അവിടെ സംഭവിക്കാന്‍ പോകുന്നതെന്തെന്ന നടുക്കത്തോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നൂ .......

കണ്ട കാഴ്ചകള്‍ ദയനീയം
 ........,................................................
ഇനി കാണാത്ത  കാഴ്ചകളോ.....? 
'When Begers die, There are no Comets Seen.'
വില്യം ഷേക്‌സ്പിയര്‍ പറഞ്ഞ ഒരു വാചകം അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി ...
 ' യാചകര്‍ മരിക്കുമ്പോള്‍
ധൂമകേതുക്കള്‍ കാണില്ല.'

അടുത്ത ആഴ്ച മറ്റൊരു അനുഭവവുമായി
Signing out from Mangalm Sivan

Post a Comment

0 Comments