ഓര്‍മ്മകളിലേക്കൊരു മടക്കയാത്ര - 7 »»» സന്ധ്യ എം.എസ്



"വേണ്ട, ഇവിടന്നു വാങ്ങണ്ട"

നേരെ അപ്പുറത്തെ കടയിലേക്ക് ഞാന്‍ ഓടി, മുറുക്കാന്‍ അവിടെയുണ്ട്. കാജാ ബീഡി ഈ ദുഷ്ടന്റെ കടയില്‍ മാത്രേ ഉള്ളു. ഇനി ഞാന്‍ മരിച്ചു പോകും വേദന കൊണ്ട്, അയല്‍ പക്ക കാരിയോട് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാം, മുറുക്കാനും കൊണ്ട് കൊടുത്ത് അച്ഛനോട് ഒരു നുണ പറഞ്ഞുയ 'അച്ഛാ താഴത്തെ മാമി എന്നെ വിളിച്ചു ഞാന്‍ ചോദിച്ചിട്ട് വരാമേ 'ഉം'. ഞാന്‍ ഓടി അയല്‍പക്കകാരീടെ മുന്‍പില്‍ എത്തി.

"എടി ആ കടക്കാരന്‍ എന്നോട് ഇങ്ങനെ ചെയ്തു എന്തൊരു വേദനയാ,അയാളുടെ വിരലുകള്‍ക്. നിക്കും സഹിക്കാന്‍ വയ്യ ആരോടെങ്കിലും പറഞ്ഞാലോ ''

വീണ്ടും അയല്‍പക്കകാരിയോട് ഞാന്‍ പറഞ്ഞാല്‍ നിന്നെയും ഇങ്ങനെ ചെയ്തെന്ന് പറയോ ''അവള്‍ വല്യ ചമ്മലോടെ 'ഉം, പക്ഷെ നീ ആദ്യം ആരോടെങ്കിലും പറ പാറു എനിക്ക് നാണക്കേടാ. '' വീണ്ടും ആകാംഷയോടെ ഞാന്‍ ചോദിച്ചു. 'എന്നിട്ട് അയാള്‍ മുട്ടായി തരോ'' 'ഉം ആര്‍ക്കും വേണ്ടാത്ത നാരങ്ങ മിഠായി''. മുടി പോയ കഷണ്ടി തലയും നെഞ്ചിലും കയ്യിലും കുറുക്കിലും തിങ്ങി നിക്കുന്ന നരച്ച മുടിയും, കറുത്ത ഫ്രെയിം ഇട്ട കണ്ണടയും, മുക്കാല്‍ ഭാഗം പല്ലുകൊഴിഞ്ഞ വായും എപ്പഴും ദുര്‍ഗന്ധം പരത്തുന്ന ശരീരവും ആലോചിച്ചു എനിക്കും അവള്‍ക്കും ഓക്കാനവും കരച്ചിലും വന്നു. ഇത് ഞങ്ങളോട് മാത്രം അല്ല സകല കുഞ്ഞു പെണ്‍പിള്ളേരോടും ഇങ്ങനെ തന്നെ. ഇതില്‍ മതവും ഇല്ല..''പാറു ബീഡി വാങ്ങിയിട്ട് വാ ''അച്ഛന്‍ എന്നോട് പറഞ്ഞു, ഞാന്‍ തക്കം പാര്‍ത്തിരുന്ന കുറുക്കനെ പോലെ അച്ഛനോട് പറഞ്ഞു.

''അച്ഛാ അയാള്‍ എന്നും എനിക്ക് മുട്ടായി തരും'' 

'ആര്'' 

'കടക്കാരന്‍'' 

'എന്തിനു'

ഞാന്‍ വിളറി വെളുത്തു എന്റെ ഒരു ഭാവ മാറ്റം അച്ഛന്‍ തിരിച്ചറിഞ്ഞു. സംഗതി എന്തോ പന്തി കേടെന്ന് തോന്നി 'ആ നീ കടയില്‍ പോകണ്ട'. അച്ഛന്‍ അമ്മ വഴി അമ്മുമ്മയെ അറിയിച്ചു. ഈ വിഷയം അമ്മുമ്മയോട് ആദ്യം അറിയിക്കാം ആയിരുന്നു. അച്ഛന്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും. അമ്മുമ്മയോട് വളരെ വിശദീകരണത്തോടെ സംഭവങ്ങള്‍ അറിയിച്ചു. സംഗതി എന്റെ കയ്യിന്നു പോയി, അയല്പക്കകാരീടെ അച്ഛനും എന്റെ അച്ഛനും നേരെ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു.

എസ്‌ഐ സാറിനു ഞങ്ങള്‍ രണ്ടു പെണ്‍പിള്ളേരെയും നേരിട്ടു കാണണം എന്ന്. അന്നൊരു പകലോ വൈകിട്ടോ ഓര്‍മയില്ല സൂര്യന്റെ നേരിയ വെളിച്ചം മാത്രമേ ഉള്ളു ഓര്‍മയില്‍, ഞങ്ങളെ രണ്ടാളെയും കൊണ്ട്, രണ്ടു പേരുടെ അച്ഛനും സ്റ്റേഷനില്‍. എസ്.ഐ സാറിനോട് എന്തോ സംസാരിച്ചു നിന്ന മെലിഞ്ഞ പോലീസു ഉദ്യോഗസ്ഥന്‍ ഞങ്ങളെ കണ്ടതും,'ആ സാറെ ഇതാണ് പിള്ളേര്' എസ്‌ഐ സാര്‍: '' ആ, മറ്റേ കടയിലെ അല്ലെടോ'

'അതെ സാറെ'

ഞങ്ങളുടെ അച്ഛന്മാരെ നോക്കി മെലിഞ്ഞ ഉദ്യോഗസ്ഥന്‍ പറഞ്ഞു 'നിങ്ങള്‍ മാറി നിക്ക് 'അയല്‍ പക്കകാരീടെ അച്ഛന്‍ ഞങ്ങള്‍ക്ക് താക്കിത് നല്‍കി. 'ഉള്ളത് ഉള്ളത് പോലെ പറഞ്ഞോണം'.  അയല്‍പക്കകാരിക്ക് നല്ല ചമ്മല്‍ ഉണ്ട്. എനിക്ക് അതില്ല, കാരണം ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതില്‍ നിന്നും ചെറിയ കുട്ടിയാണ്. മെലിഞ്ഞ പോലീസു ഉദ്യോഗസ്ഥന്‍ ഞങ്ങളെ എസ്‌ഐ സാറിന്റെ അടുത്ത് കൊണ്ട് നിര്‍ത്തി 'ഹോ, ചെറിയ പിള്ളേരല്ലെടോ  അവനു എത്ര വയസുണ്ടെടോ' 'സാറെ അകത്തു നിപ്പുണ്ട്, കിളവനാ'  'എടോ അവനെ വിടണ്ട താനൊരു കാര്യം ചെയ്യ് പിള്ളേരോട് ചോദിക്ക് എന്താന്ന്'.

ഞങ്ങളുടെ പേടി മാറ്റാന്‍ എന്ന വണ്ണം മെലിഞ്ഞ ഉദ്യോഗസ്ഥന്‍ ഒരുപാട് നേരം സംസാരിച്ചു. ആ കൂട്ടത്തില്‍ എന്നോട് ചോദിച്ചു, ''മോള്‍ക്ക് വലുതാകുമ്പോള്‍ ആരാകാനാ ഇഷ്ടം'' 

'പോലീസ്' 

'മിടുക്കി നന്നായിട്ട് പഠിക്കണം കേട്ടോ'

മെലിഞ്ഞ ഉദ്യോഗസ്ഥന്‍ എസ്‌ഐ സാറിനെ വിളിച്ചു പറഞ്ഞു.

''സാറെ ഈ മോളോട് ചോദിക്കാം, മറ്റേ ആള്‍ക്ക് ഇത്തിരി പേടിയുണ്ട്'

എസ്‌ഐ സാര്‍ തലയാട്ടി. മെലിഞ്ഞ ഉദ്യോഗസ്ഥന്‍ എന്നോട് 'മോളു വന്നേ മാമന്‍ ഒരു കാര്യം ചോദിക്കട്ടെ ' എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു. 'മോളെ ആ കടയിലെ അപ്പുപ്പനെ അറിയോ?? ' ' ഉം ' മോള് എന്തു വാങ്ങാനാ കടയില്‍ പോകുന്നെ?? ' മുറുക്കാനും,, ബീഡിയും ' അച്ഛന്‍ മുറുക്കുമോ? ' ഉം ' മോളു മുറുക്കാന്‍ വാങ്ങാന്‍ പോകുമ്പോള്‍ ആ അപ്പുപ്പന്‍ എന്തു ചെയ്യും,, ' അത് എന്റെ കയ്യില്‍ പിടിച്ചു അകത്തോട്ടു വലിക്കും. ' എന്നിട്ട് ' എന്നിട്ട് അയാളുടെ മുഖം എന്റെ മുഖത്ത് ചേര്‍ത്ത് വയ്ക്കും,' എന്നിട്ടോ? ചോദ്യങ്ങള്‍ വളരെ വ്യക്തമായി എന്റെ നേര്‍ക്ക്.

ഞാന്‍ വിക്കി 'പറ മോളെ, മാമനെ പേടിക്കണ്ട കേട്ടോ''

''ഉം''

''പറ മോളെ''

''അത് പിന്നെ'

''മോളുടെ ശരീരത്തില്‍ തൊടുമോ ആ അപ്പുപ്പന്‍''

''ഉം''

''എവിടെ?? അത് പെറ്റിക്കോട്ട് ഉയര്‍ത്തി''

''മതി മോളെ മോളു വന്നേ''

അദ്ദേഹത്തിന് കാര്യത്തിന്റെ കിടപ്പ് മനസിലായി.. അദ്ദേഹം എന്നെയും കൂട്ടി എസ്‌ഐ സാറിന്റെ മുന്‍പില്‍ 'സാറെ ആ കിളവനുണ്ടല്ലോ സാറെ ' പെട്ടെന്ന് അദ്ദേഹം ഞങ്ങളെ തിരിഞ്ഞു നോക്കി 'മക്കള്‍ വന്നേ അച്ഛന്റെടുത്തു ആക്കാം. 

ഞങ്ങളെകൊണ്ട് അച്ഛന്റെടുത്തു ആക്കി.. അയല്പക്കകാരി എന്നെ തോണ്ടി ''എടി നീ എല്ലാം പറഞ്ഞോ ''ഉം  പറഞ്ഞു'' 

കുറച്ചു കഴിഞ്ഞു മെലിഞ്ഞ ഉദ്യോഗസ്ഥന്‍ പുറത്തേക്ക് വന്നു ഞങ്ങളുടെ അച്ഛന്മാരോട് പറഞ്ഞു.'എടോ സംഭവം ആ കിളവന്‍ സമ്മതിച്ചിട്ടുണ്ട് ദേ ഈ മോളുവാ എല്ലാം പറഞ്ഞത്, അവള്‍ക് പോലീസില്‍ ചേരണം എന്നാ പറഞ്ഞത് പഠിപ്പിക്കണം കേട്ടൊടോ, മിടുക്കിയ അവള്. അദ്ദേഹം എന്നെ നോക്കി ചിരിച്ചു.

നിങ്ങള്‍ പൊയ്‌ക്കോ, അവനെ ഞങള്‍ നോക്കിക്കൊള്ളാം,, ഇനി അവന്‍ കടയില്‍ ഇരിക്കില്ല. അച്ഛന്‍ എന്റെ കയ്യും പിടിച്ചു വീട്ടിലേക്ക് നടന്നു. അയല്പക്കകാരീടെ അച്ഛന്‍ എന്റെ അച്ഛനോട് പറഞ്ഞു, എടാ ഇവള്‍ ഉള്ളതുകൊണ്ട് ഭാഗ്യം,, ഇല്ലെങ്കില്‍ നമ്മളെ രണ്ടാളെയും കൂടി പോലീസ് പിടിച്ചു അകത്തിട്ടേനെ.. ആരുടെ കണ്ണു നീരെന്ന് അറിയില്ല, ഞാന്‍ ഒന്ന് പറഞ്ഞോട്ടെ, ആ നീച മൃഗത്തിന്റെ മരണം വളരെ ദയനീയം ആയിരുന്നു. അവനവന്റെ ചിത അവനവന്‍ കത്തിക്കുന്ന പോലെ,, ഇയാള്‍ക്കു ഇടയ്ക്ക് തലയ്ക്കു ഭ്രാന്ത് വന്നു. കടയില്‍ ഇരിക്കാറില്ല പകരം അയാളുടെ അനിയന്‍. ഭ്രാന്ത് മൂത്ത് കിടക്കയുടെ നാലു വശവും മെഴുകു തിരി കത്തിച്ചു, അതിന് നടുക്ക് വെന്തുരുകി. അയാള്‍ അയാളുടെ ചിതയ്ക്കു തീ കൊളുത്തി.

തട്ടമിട്ട ഉമ്മാച്ചു പിള്ളേരുടെ കണ്ണുനീരാണോ? അതോ നസ്രാണി പിള്ളേരുടെ പ്രാര്‍ഥനയോ?? അതും അല്ലെങ്കില്‍ തമ്പുരാന്റെ മുന്‍പില്‍ കുളിച്ചു തൊഴുന്ന ഞങളുടെ മരണ വെപ്രാളം ആയിരുന്നോ?? എന്തായാലും അയാള്‍ക്ക് അര്‍ഹതയുള്ള ശിക്ഷ ദൈവം നല്‍കി. ഇതിനു ശേഷം ഞാന്‍ അധികം കടയില്‍ പോകാറില്ല.

അച്ഛന്‍ കൂടുതല്‍ കരുതല്‍ ആയി എന്റെ നേര്‍ക്ക്. ഒരു പക്ഷെ അന്ന് ഞാന്‍ എന്റെ നാവിനെ ചങ്ങലയ്ക്കു ഇട്ടിരുന്നു എങ്കില്‍ തീര്‍ച്ചയായും ഉമ്മാച്ചി കുട്ടിയോ,, നസ്രാണി പിള്ളേരോ,, അതും അല്ലെങ്കില്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാളോ അയാളുടെ മൃഗീയതയ്ക്കു ഇരയായി മാറിയേനെ.. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്‍ ഞങ്ങള്‍ക്ക് പരിചിതമാണ് കാരണം ഞങളുടെ വീടിനു തൊട്ടടുത്തു ഒരു കേന്ദ്ര കഥാ പാത്രം ഉണ്ട്,, തമ്പുരാന്റെ നടയിലെ യക്ഷി അമ്മയും,, മുടിപ്പുര ദേവിയും, എന്തിനു കൂടുതല്‍ പറയുന്നു ആറ്റുകാല്‍ അമ്മ ഉള്‍പ്പെടെ ആ ശരീരത്തില്‍ വരാറുണ്ടത്രേ. ഞങ്ങള്‍ പിള്ളേര് സെറ്റിനു ഇത് കൗതുകം ആണ് കേട്ടോ,, ദേവി കയറുമ്പോള്‍ പിന്നെ തെറി അഭിഷേകം ആണ് അവര് നടത്തുന്നത് ആ വീട്ടില്‍ നോക്കുന്നത് തന്നെ പേടിയാണ്. എല്ലാരോടും അവര്‍ വഴക്കാണ്. അമ്മിണി അമ്മുമ്മയോട് അധികം വഴക്ക് ഇടാറില്ല, അമ്മുമ്മ ആര്‍ക്കും ഒരു ഉപദ്രവകാരിയും അല്ല,, വഴക്കാളിയും അല്ല.. ഇവരി തെറി അഭിഷേകം മൊത്തം നമ്മളുടെ വീട്ടില്‍ നോക്കിയാണ് ഇവരുടെ തെറി അഭിഷേകത്തില്‍ ഇടയ്ക്ക് ഞങളുടെ കുടുംബക്കാരും വാവേടെ കുടുംബക്കാരും ഇടപെടാറുണ്ട്. 

വിഷയം വേറെ ഒന്നും അല്ല,, ഇവര്‍ക്കു വഴിയില്ല. ഞങ്ങടെ വീടിന്റെ വടക്കേ പുറത്ത് കൂടിയാണ് പോക്കും വരവും. വഴക്ക് മൂത്ത് സ്റ്റേഷനില്‍ പരാതി ആയി. വഴി കൊടുക്കണം എന്ന് സ്റ്റേഷനില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന്, അമ്മുമ്മ വടക്കേ പുറത്തെ നാലു മൂട് തെങ്ങും, ഒരു കവുങ്ങും മുറിച്ചു മാറ്റി വഴി കൊടുത്തു. മതില്‍ കെട്ടണം എന്നും എഗ്രിമെന്റ് ചെയ്തു. നാലു മൂട് തെങ്ങിന്റെ കായ്ഫലം വലുത് തന്നെ കവുങ്ങും അത്യാവശ്യം അമ്മുമ്മയ്ക് മുറുക്കി തുപ്പനുള്ള പാക്ക് കൊടുക്കാറുണ്ട്. തെങ്ങു പോയതില്‍ പിന്നെ തേങ്ങ കൂടുതലും അമ്മിണി അമ്മുമ്മയുടെ വീട്ടില്‍ നിന്ന് തന്നെ. അയല്‍ പക്കം നിങ്ങള്‍ ഉദ്ദേശിക്കുന്ന നിസാരക്കാരിയല്ല,, അന്ത വിശ്വാസത്തിന്റെയും,, കൂടോത്രത്തിന്റെയും കൊടുമുടി. തടിച്ചു, നീളമുള്ള മുടിയും,, ചുമന്ന വട്ട പൊട്ടും,, ചിരി വരാത്ത വിടര്‍ന്ന ചുണ്ടും ഇതാണ് രൂപം,, സ്വയം ആളൊരു ഭദ്ര കാളി ആണ് രൂപത്തിലും.. അവരുടെ രൂപം എനിക്ക് വല്ലാത്തൊരു പേടിയാണ് തന്നിരുന്നത്. അവരെ കുറിച് അധികം എഴുതാന്‍ തന്നെ എന്റെ പേനയും അറയ്ക്കുന്നുണ്ട്,, എന്നാലും എന്റെ ജീവിതത്തില്‍ വന്നു പോയവര്‍ അല്ലെ, എഴുതിയെ മതിയാവു,, അവരോടുള്ള ശത്രുത ഞങ്ങള്‍ പിള്ളേര്‍ക്കും ഉണ്ട്.. രാത്രി ഇവരുടെ ഓടിനു പുറത്തു ഞങള്‍ പിള്ളേര് സെറ്റ് കല്ലെടുത്തു എറിയും,, അങ്ങനെ ഞങ്ങള്‍ പിള്ളേര്‍ കാരണവും വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്,, പിന്നത് താല്‍ക്കാലികം ആയി പിള്ളേര് നിര്‍ത്തി വച്ചു. ഇവര്‍ക്കു രണ്ടു പെണ്‍പിള്ളേര്‍ ആണ്,, അവരുടെ ഭര്‍ത്താവ് നന്നേ പ്രായം ചെന്ന ഒരു മനുഷ്യനും,, സദാ സമയവും ചുമയും കാര്‍ക്കിച്ചു തുപ്പലും മാത്രമേ ആ മനുഷ്യന്‍ വീട്ടില്‍ ഉണ്ടെങ്കില്‍ കേള്‍ക്കാറുള്ളു. പെണ്‍പിള്ളേരൊക്കെ താഴെ ആശ ചേച്ചിടെ പ്രായം,, മഴ വരുപോഴാണ് വഴക്ക് ഇത്തിരി കൂടുക,, മഴ വെള്ളം പോകാന്‍ ഇവര്‍ക്ക് സ്ഥലമില്ല, കൊടുത്ത വഴിയിലൂടെ മഴ വെള്ള പാച്ചിലിന് ഒരു ശമനം കിട്ടിയേനെ,, പക്ഷെ അവര്‍ക്ക് ഞങളുടെ വീടിനു മുന്‍വശത്തു കൂടി തന്നെ മഴ വെള്ളം വിടണം. മതിലിനു താഴെ പാര കൊണ്ട് കുത്തി,, മതിലിനു താഴെ ഭാഗം പൊട്ടിച്ചു വെള്ളം വിടലായി പതിവ്,, ഇത് ഞങളുടെ വീടിനു മുന്‍പില്‍ വെള്ളക്കെട്ട് ഉണ്ടാക്കി,, കേസായി, വഴക്കായി, ഇത് സ്ഥിരം തന്നെ, അവസാനം പൊട്ടിയ മതിലിനു താഴെ ഞങ്ങള് തന്നെ സിമെന്റ് കൊണ്ട് വല്യ ഒരു കെട്ടുണ്ടാക്കി,, അതോടെ അതിനു ഒരു പരിഹാരം ആയി.. ഭദ്ര കാളിയും, തമ്പുരാനും മനസ്സില്‍ കുടിയേറിയത് കൊണ്ട് ആണോ എന്നറിയില്ല സ്ഥിരമായി അര്‍ദ്ധ രാത്രിയില്‍ ഞാന്‍ കൊല്‌സിന്റെ ശബ്ദം കേട്ടു തുടങ്ങി, വെറും കൊലുസല്ല,,നന്നേ കിലുങ്ങുന്ന കൊലുസ്സ് !!!

(തുടരും)


അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Post a Comment

0 Comments