മരം | കവിത | കൃഷ്ണകുമാര്‍ മാപ്രാണം



കരിക്കട്ട രൂപം പൂണ്ടപ്പോ-
ളെ,ന്നെ നീ മറന്നുവോ?
മഹീരൂഹമായിരുന്നപ്പോ-
ളേകി ഞാന്‍ വസന്തങ്ങള്‍!
എത്രയോ കനികളുതിര്‍ത്ത-
താ,ണെന്‍ കരപങ്കജം
എത്രയോ പഥികര്‍ക്കു-
തണലായെന്‍ മടിത്തട്ടും

എത്രയോ കിളികള്‍ക്കു
വാസ്തവ്യം,ഒരുക്കി ഞാന്‍
എത്രയോ  തപസ്വികള്‍ക്കു
പര്‍ണ്ണശാലയൊരുക്കി ഞാന്‍

മിത്രഭാവം നടിച്ചെന്നെ
മൃത്യുലോകത്തിലേയ്ക്കാഴ്ത്തി നീ
മനമുരുകി കരഞ്ഞപ്പോഴും
മനമുരുകിയില്ല നിന്നുടെ

കത്തുന്ന വിശപ്പിന്നു-
കനി വേവാനേകി ഞാന്‍
എന്റെയീ ജീവവായു-
അവസാന ശ്വാസവും

ജഡമായ് കരിഞ്ഞപ്പോഴോ-
കരിക്കട്ടയെന്നോതി നീ
മഹാനീചരാം, നിങ്ങളെന്റെ
മഹിമയൊക്കെ മറന്നുവോ?.






Post a Comment

0 Comments