മലയാള സിനിമയും ലോഹിതദാസിന്റെ ശക്തയായ സ്ത്രീ കഥാപാത്രങ്ങളും █ വൈശാഖന്‍ ഉഷ

malayala-cinemayum-lohitha-


ലയാള സിനിമ ലോകത്തിനായി രണ്ടു പതിറ്റാണ്ട് പകുത്തു നല്‍കിയ പച്ചയായ മലയാള ജീവിതങ്ങളെ തന്മയുത്വത്തോടെയും മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മുഖങ്ങളോടുകൂടിയും ആവിഷ്‌കരിച്ച പ്രതിഭയാണ് ലോഹിതദാസ് . ചലച്ചിത്ര മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും തിരക്കഥാകൃത്ത്, സംവിധായകന്‍, നാടക രചയിതാവ്, ചെറുകഥാകൃത്ത് , എന്നീ മേഖലകളില്‍ ലോഹിതദാസ് എന്ന പേര് അടയാളപ്പെടുത്തുകയും ചെയ്തു, ലോഹിതദാസിന്റെ സിനിമകളും കഥാപാത്രങ്ങളും വര്‍ഷങ്ങള്‍ക്കുശേഷവും അണയാതെ നില്‍ക്കുന്നു എന്നത്  അതിന്റെ ഉദാഹരണമാണ്. 1987ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ' തനിയാവര്‍ത്തനം ' എന്ന സിനിമയിലൂടെയാണ് തിരക്കഥ രംഗത്ത് ലോഹിതദാസ് കടന്നുവരുന്നത്.

അതിഭീകരമാം വിധത്തില്‍ മനസ്സിനെ ഉലച്ചുകളഞ്ഞ ബാലന്‍ മാഷിനെ ആ സിനിമയിലൂടെ ഓര്‍ക്കുന്നു ശേഷം 2009 ജൂണ്‍ 28ന് മലയാളസിനിമ ലോകത്ത് തീരാനഷ്ടം എന്നോണം രോഹിതദാസ് മരിക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ മരിക്കാത്ത ഒരുപിടി സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അയാള്‍ ബാക്കിയാവുന്നു. ലോഹിതദാസിന്റെ കുടുംബ ചിത്രങ്ങള്‍ കേവലം സിനിമ എന്ന അര്‍ത്ഥത്തില്‍ നിന്നും പതിറ്റാണ്ടുകള്‍ക്കപ്പുറം ജീവിതത്തിന്റെ

ഭാഗമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. ലോഹിദാസിന്റെ കഥാപാത്രങ്ങള്‍ നമ്മളോടൊപ്പം ജീവിക്കുകയും ചെയ്യുന്നു. 

അന്താരാഷ്ട്ര സിനിമാ ലോകത്ത് അടയാളപ്പെടുത്താന്‍ പറ്റുന്ന തരത്തില്‍ മലയാള സിനിമ വളര്‍ന്നു കഴിഞ്ഞു, ആധുനിക പുരോഗമന ആശയങ്ങള്‍ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതില്‍ സിനിമയുടെ പങ്ക് ചെറുതല്ല . ശക്തമായ ജാതിബോധവും , സ്ത്രീവിരുദ്ധ, പാരമ്പര്യ വാദം എല്ലാം  ഇടങ്ങളിലും ഉള്ളതുപോലെ സിനിമയിലും അവ വ്യക്തമാകുന്നു . അത്തരം പ്രമേയങ്ങളെ          പൊളിച്ച് എഴുതിക്കൊണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യവും തുല്യ ബോധം ഉയര്‍ത്തുന്ന സിനിമകള്‍ വര്‍ത്തമാനകാല പ്രേക്ഷക സമൂഹം ഏറ്റെടുത്തു തുടങ്ങുന്നു എന്നത് മാറ്റത്തിന്റെ ഉദാഹരണമാണ്. ശക്തമായ സ്ത്രീവിരുദ്ധ നിറഞ്ഞുനില്‍ക്കുന്ന ഡയലോഗുകളും കഥാപാത്രങ്ങളും   ഉള്‍ക്കൊള്ളുന്നതിനിടയില്‍ സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന സിനിമ പ്രമേയങ്ങളും മലയാള സിനിമയില്‍ ആരംഭിച്ച കഴിഞ്ഞിരുന്നു. വടക്കന്‍ വീരഗാഥയിലെ ശക്തമായ സ്ത്രീകഥാപാത്രമാണ് ഉണ്ണിയാര്‍ച്ച , മനസ്സില്‍ എന്നും മഴപോലെ പെയ്യുന്ന തുവാനത്തുമ്പിയിലേ ക്ലാരയും, പഞ്ചാഗ്‌നിയിലെ ഇന്ദിരയും, അങ്ങനെ അങ്ങനെ നിരവധി സ്ത്രീകഥാപാത്രങ്ങള്‍.

മലയാള സിനിമയില്‍ ലോഹിതദാസിന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ എത്രയോ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്  . ഒരു സമൂഹത്തെ അതേപോലെ വരച്ചുകാട്ടുമ്പോള്‍ കുറവുകളും കൂടി പകര്‍ത്തിവയ്‌ക്കേണ്ടതായിവരും , അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1993 പുറത്തിറങ്ങിയ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത 'വാത്സല്യം' എന്ന സിനിമ മേലേടത്ത് രാഘവന്‍ നായരെയും , സഹോദരന്‍ വിജയനെയും അതിനോടൊപ്പം ആ കുടുംബത്തിന്റെ സ്‌നേഹബന്ധവും പ്രശ്‌നങ്ങളും നമ്മെ സങ്കടപ്പെടുത്തിയിട്ടുണ്ട്  അപ്പോഴും മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് ദേഷ്യം ഉണ്ടാവുമ്പോള്‍ അതെല്ലാം ഭാര്യയുടെ അടുത്ത് തീര്‍ക്കുന്ന ഭാര്യയെ തല്ലുന്ന 

ഒരു പുരുഷബോധം സൂക്ഷിക്കുന്ന മേലേടത്ത് രാഘവന്‍ നായരെ അന്നത്തെ കുടുംബ സങ്കല്പങ്ങളെ തിരക്കഥയിലൂടെ ലോഹിതദാസ് വരച്ചുകാട്ടുന്നു . 

മലയാള സിനിമ ലോകത്ത് ശക്തമായ സ്ത്രീ എന്നതില്‍ രോഹിത് ദാസിന്റെ സംഭാവനയാണ് 'കന്മതത്തിലെ' മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു ആലയിലെ ഉലയില്‍ ചുട്ടുപഴുത്ത ഇരുമ്പ് അടിച്ചു പരത്തുന്ന ഭാനുവിനെ  കാണിക്കുന്ന ആദ്യ സീനില്‍ തന്നെ മുന്‍പെങ്ങും  കണ്ടിട്ടില്ലാത്തവണ്ണം ഭാനു ഇരുമ്പു പോലെ കരുത്തുള്ളവളാണെന്ന് വരച്ചുകാട്ടുന്നു  . പാറമടയിലെ കുമാരന് നേരെ കത്തി വീശുന്ന ഭാനുവിന്റെ കണ്ണിലെ തീക്ഷ്ണതയില്‍ നിന്നും 'കനലു പോലെ കത്തുന്ന ഈ കാവല്‍ പട്ടിയെ എനിക്ക് വേണം' എന്ന്  പറഞ്ഞ് വിശ്വനാഥന്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ അലിഞ്ഞു പോകുന്ന പെണ്‍മനസ്സ് സ്‌നേഹത്തിന്റെ മുന്നില്‍  ഉരുകിമാറുന്ന ഇരുമ്പു പോലെയാണ് .

2003ല്‍ പുറത്തിറങ്ങിയ ലോഹിത് ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ വരുന്ന സിനിമയാണ് കസ്തൂരിമാന്‍ . കസ്തൂരിമാനിലെ മീരാ ജാസ്മിന്‍ അവതരിപ്പിച്ച പ്രിയമതയും ലോഹിദാസിന്റെ ചലച്ചിത്ര ശ്രേണിയിലെ ശക്തയായ സ്ത്രീകഥാപാത്രമാണ് . പഠനത്തോടൊപ്പം വീട്ടുജോലിയും വീട്ടിലെ അമ്മക്കും ചേച്ചിക്കും തുണയാകുന്ന പ്രിയമത ഉള്ളിലെ സങ്കടങ്ങളെ പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചു പ്രിയമത,  മുന്‍പ് പറഞ്ഞപോലെ  ചേര്‍ത്തുപിടിച്ചുകൊണ്ട് സാജന്‍  പ്രിയമതയോട്   'തന്റെ സങ്കടങ്ങളെയും ഞാന്‍ എടുത്തോട്ടെ'  എന്ന് ചോദിക്കുമ്പോള്‍ സ്‌നേഹത്തിന്റെ മുന്‍പില്‍ ഉരുകി മാറുന്ന പെണ്‍മനസിനെ അവിടെയും കാണാം .

2001ല്‍ ദിലീപ് നായകനായ ചിത്രമാണ് സൂത്രധാരന്‍.  ലോഹിതദാസിന്റെ തിരക്കഥയിലും സംവിധാനത്തിലും സംഭവിച്ച ഈ സിനിമയില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തില്‍ ബിന്ദു പണിക്കര്‍ അഭിനയം മികവ്  തെളിയിച്ച 

ശക്തമായ കഥാപാത്രമാണ്  ' ദേവുമ്മ ' .

ദേവുമ്മ ജീവിതത്തിനെ പറ്റി പറയുന്നത് 'ഒരു പെണ്ണും ഇത്തരത്തില്‍ ആവാന്‍ ആഗ്രഹിക്കുന്നില്ല അവിടെയുള്ള ഓരോരുത്തരും ചതിക്കുഴിയില്‍ വീണു  പോയവരാണെന്നും ജീവിതമാണ് ഇവരെ ഇങ്ങനെ ആക്കിയതെന്ന്'  2007 പുറത്തിറങ്ങിയ ലോഹിതദാസിന്റെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ്.    

 ' നിവേദ്യം' ഭാമ അവതരിപ്പിച്ച സത്യഭാമ എന്ന   പെണ്‍കുട്ടിയും അത്തരത്തില്‍ ഒരു കഥാപാത്രമാണ്  , വീട്ടുകാരുടെയും സമൂഹത്തിന്റെയും കുത്തുവാക്കുകള്‍ക്ക് ഇരയായ സത്യഭാമ 

പിഴച്ചുപെറ്റവള്‍ എന്ന വിളിയിലും പതറാതെ സ്‌നേഹത്തിന്റെ മുന്‍പില്‍ അവളും ശക്തിയായി മാറി  സത്യഭാമക്കും

പ്രിയമതക്കും ഇടയിലെ അകലം ചെറുതാണെന്ന് തോന്നിപ്പോകുന്നു പലപ്പോഴും . അത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ ലോഹിത ദാസിന്റെ സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. സിനിമ എന്ന മാധ്യമത്തിലൂടെ ഒരു വലിയ സാമൂഹിക മാറ്റം വരുത്തുന്നത് അസംഭവ്യമാണ് എന്നിരുന്നാല്‍ തന്നെ ഈ ആധുനിക കാലത്ത് മനുഷ്യരുടെ ജീവിതത്തില്‍ സിനിമയുണ്ടാക്കുന്ന പങ്ക് അത്രകണ്ട് ചെറുതും അല്ല .

©Vaishakhan usha

Post a Comment

0 Comments