വസന്ത രാവുകള്‍ ➤➤ ശ്രീലക്ഷ്മി ഉണ്ണി

പുതിയൊരു കഥയെഴുതാനുള്ള ഒരുക്കത്തിലാണ്. പക്ഷേ എന്തെഴുതണമെന്നറിയില്ല. എഴുത്തിനെ പറ്റി ചിന്തിച്ചുകൊണ്ട് ജനാലകള്‍ക്കപ്പുറത്തെ ആ നിലാവെളിച്ചം പകരുന്ന ആകാശത്തേക്കു നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അവിടെ ചന്ദ്രികയും അതിനെ ചുറ്റിനില്‍ക്കുന്ന നക്ഷത്രവും എന്റെ പഴയകാലസ്മരണകളിലേക്ക് എന്നെ എത്തിച്ചത്. ആ ഒരു  ദിവസം എന്റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ നല്‍കിയ  ദിവസം.

യാത്രയോടുള്ള പ്രിയവും അതുപോലെ പുതിയ സ്ഥലങ്ങളെക്കുറിച്ചറിയാനും എഴുതാനും വേണ്ടിയായിരുന്നു ഞാന്‍ കുളു-മണാലി പോയത്. ഒരുപാടു നാളത്തെ ആഗ്രഹത്തിനു ശേഷമായിരുന്നു ഇങ്ങനെയൊരു യാത്ര. നല്ല തണുപ്പുള്ള ആ സ്ഥലത്തു ഒരുപാട് കാഴ്ച്ചകള്‍ കാണാന്‍ കഴിഞ്ഞു. അവിടെയൊരു കോഫി ഷോപ്പില്‍ വെച്ചായിരുന്നു ഞാന്‍ ദേവിനെ പരിചയപ്പെട്ടത്. ഒരു വ്യത്യസ്തമായ സ്വഭാവമുള്ള വ്യക്തി. എനിക്ക് അവനുമൊത്തു സംസാരിക്കാന്‍ ഒരുപാടിഷ്ടം തോന്നി. ഞങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ഏകദേശം ഒരുപോലെ എന്ന് തോന്നി. അവന്‍ ഞാനെഴുതിയ ബുക്ക് വായിച്ച് അതിന്റെ അഭിപ്രായങ്ങള്‍ പറയുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. അതുപോലെ ഒരുമിച്ച് കുറേക്കാഴ്ച്ചകള്‍ കാണുകയും ചെയ്തു. അവന്‍ അവന്റെ ആഗ്രഹങ്ങളെപ്പറ്റിയും അവന്‍ വായിച്ചിട്ടുള്ള പുസ്തകത്തെപ്പറ്റിയും കുറേ പറഞ്ഞു. അവന്‍ വളരെ നന്നായിട്ട് സംസാരിക്കുന്നുണ്ടായിരുന്നു. അതുപോലെ നന്നായി പാട്ടുപാടുകയും ചെയ്യും. അവന്റെ കൈയില്‍ ഒരു ഗിത്താര്‍ ഉണ്ടായിരുന്നു. എനിക്ക് അവന്‍ അതും വായിച്ചുതന്നു. ഞങ്ങള്‍ കുറച്ചു സമയം കൊണ്ടുതന്നെ ഒരുപാട് അടുത്തുപോയി. സൂര്യാസ്തമയമായപ്പോള്‍ ഞങ്ങള്‍ സംസാരിച്ചുക്കൊണ്ട് ഞങ്ങളുടെ മുറികളിലേക്ക് നടന്നു. ഞാന്‍ റൂമില്‍ പോയി ഒന്നു ഫ്രഷ് ആയി ബുക്ക് വായിച്ച്, പാട്ടുകേട്ട് ഒന്നു മയങ്ങാന്‍ കിടന്നു. പക്ഷേ അവന്റെ സംസാരം, പാട്ട്, ചിരി എല്ലാം എന്റെ മനസ്സില്‍ നിന്നും മായുന്നില്ല അവന്റെ മുഖം .ഞാന്‍ ജനാലകളിലൂടെ വിദൂരതയിലേക്ക്  നോക്കി നില്‍ക്കേ വാതിലില്‍ ആരോ കൊട്ടി വിളിക്കുന്നു. നോക്കിയപ്പോള്‍ ദേവ്. 'ഗംഗ നമുക്ക് കുറച്ചു നേരം പുറത്തുപോയാലോ, മുറിയില്‍ ഇരുന്നിട്ട് വല്ലാത്ത ബോറാണ്, നിന്നോട് സംസാരിച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'. എന്റെ ദൈവമേ, ഞാന്‍ ഇപ്പോള്‍ മനസ്സില്‍ വിചാരിച്ച കാര്യം ഇവന്‍ എന്നോട് പറയുന്നു. 

ഞാന്‍ വളരെ സന്തോഷത്തോടെയും ആകാംഷയോടെയും നമുക്ക് പോകാം എന്നു പറഞ്ഞു. ഞങ്ങള്‍ അവിടെനിന്നു കുറേ നടന്ന് ഒരു സ്ഥലത്തെത്തി. അവിടെ ഒരു ടെന്റ് കെട്ടിയിട്ടുണ്ടാരുന്നു. ഞങ്ങള്‍ അതിനകത്തു കേറിയിരുന്നു. അതില്‍ ഒരു മെത്തപ്പുതപ്പും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. അവന്‍ ഞാനെഴുതിയ ഒരു കുഞ്ഞു കഥ എന്റെ ഡയറിയില്‍ നിന്നെടുത്ത് എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു ഇത് വായിക്കെന്ന്. എനിക്ക് ഞാനെഴുതിയ കഥ വായിക്കുന്നതുപോലെ ഇഷ്ടമില്ലാത്ത ഒന്നും തന്നെയില്ല. പിന്നെ അവന്‍ ആദ്യമായി എന്നോട് ഒരു കാര്യം പറഞ്ഞതല്ലെ എന്നു വിചാരിച്ചു ഞാന്‍ വായിക്കാന്‍ തുടങ്ങി. ഒരു കുഞ്ഞു പ്രണയകഥ ഞാന്‍ വായിച്ചു തീര്‍ന്നു, എന്നിട്ട് അവന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ അവന്‍ എന്റെ കൈകളിലേക്ക്  പിടിച്ചു. പെട്ടെന്ന് ഞാനൊരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് ഒന്നുനോക്കി. അവന്റെ കണ്ണുകളില്‍ എന്റെ കണ്ണൊന്ന് ഉടക്കി. അവന്‍ അടുത്തേക്ക് നീങ്ങിയിരുന്നെന്റെ കണ്ണുകളില്‍ തന്നെ നോക്കിയിരുന്നു. തണുത്ത ആ രാത്രിയില്‍ ഞങ്ങളുടെ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു നഗ്‌നതയിലേക്ക് ഞങ്ങള്‍ പോയി.  മധുരമാര്‍ന്ന ചുണ്ടുകള്‍ കൊണ്ടവന്‍ എന്റെ അധരത്തില്‍  ചുംബിച്ചു. എന്റെ മനസിനുള്ളില്‍ കുളിര്‍ക്കാറ്റുവീശിയതുപോലെ എനിക്ക് അനുഭവപ്പെട്ടു. 

പിന്നീടവന്‍ എന്റെ ശരീരഭാഗങ്ങളില്‍ ചുംബിക്കുകയും തണുപ്പിന്റെ മറവില്‍ ചെറുപുതപ്പിനുള്ളില്‍ നഗ്‌നരായ ഞങ്ങള്‍ ലൈംഗികതയിലേക്ക് കടന്നുപോകുകയും ചെയ്തു. അതിനു ശേഷം ഞങ്ങള്‍ ഒരുമിച്ചു പോയി അവിടെ ഒരു സ്ഥലത്തിരുന്നു. അവന്‍ എനിക്ക് ഗിത്താര്‍ വായിച്ചു തരുകയും ഞാന്‍ അവന്റെ തോളിലേക്ക് ചാരികിടന്ന് അവന്റെ പാട്ടാസ്വദിച്ചു 

ആകാശത്തിലേക്കു നോക്കിയപ്പോള്‍  അങ്ങകലെ ചന്ദ്രികയെ ചുറ്റിപറ്റി നില്‍ക്കുന്ന ഒരു താരകം. ഞാന്‍ അതിനെ നോക്കികൊണ്ട് ദേവ്‌നോട് പതിയെ പറഞ്ഞു. 'ആ ചന്ദ്രനും താരവും നമ്മളെ പോലെ പ്രണയിച്ചുകൊണ്ടിരിക്കുവായിരിക്കും'. അവന്‍ എന്റെ കണ്ണുകളില്‍ നോക്കി നെറ്റിയില്‍ ചുംബിച്ചു. പിന്നീട് ഞങ്ങള്‍ ആ ടെന്റില്‍ കിടന്നു, ഞാന്‍ അവന്റെ നെഞ്ചില്‍ കിടന്നു ഒന്നു മയങ്ങി. കണ്ണുതുറന്നപ്പോള്‍ ചന്ദ്രന്‍ മാറി സൂര്യന്‍ വന്നു. ഞങ്ങള്‍ മുറിയിലേക്ക് പോയി റെഡി ആയി വെളിയിലേക്ക് ബാഗും ആയി വന്നു. ഞങ്ങളുടെ അവസാനത്തെ കണ്ടുമുട്ടല്‍. ഞങ്ങള്‍ പരസ്പരം പിരിയാന്‍ പോകുകയാണ്. ഒരു ചായയില്‍ തുടങ്ങിയ ബന്ധം ഒരു ചായയില്‍ അവസാനിപ്പിച്ചു രണ്ടുപേരും രണ്ടു വഴിക്ക് പോയി.

അവന്റെ ആ മുഖം ഇന്നും മായാതെ എന്റെ മനസ്സില്‍ തന്നെയുണ്ട്. എന്റെ ആദ്യ പ്രണയം. ഒരു ദിവസം തോന്നിയ പ്രണയം, ഒരു അപരിചിതനുമായി മധുരമാര്‍ന്ന ഒരു രാത്രി. ഇതേ താരകവും ചന്ദ്രികയും എന്റെ മനസിലേക്ക് ഓര്‍മകളുടെ ഒരു കടല്‍ തന്നെ വന്നു. 'ഗംഗ നീ ഉറങ്ങുന്നില്ലേ', അഖില്‍ ചോദിച്ചു 'ഇല്ല എനിക്ക് ഒരു കഥ എഴുതണം'. 'എന്നാല്‍ ഞാന്‍ കിടക്കാന്‍ പോകുവാ, കുഞ്ഞു ഉറങ്ങി നീ എഴുതിക്കോ'  'മ്മ് ശെരി'. മുറിയിലെ വെട്ടം അണച്ചിട്ട് മറ്റൊരു മുറിയിലേക്ക്  ചെന്നു ഞാന്‍ എഴുതാന്‍ തുടങ്ങി 'വസന്ത രാവുകള്‍'.

- - - - - - - - - - - - - - - - - - - - - - 

ശ്രീലക്ഷ്മി ഉണ്ണി

Post a Comment

4 Comments