വൃദ്ധ സദനം © അരവിന്ദന്‍ (അവ റോന്നന്‍)



മന്ത്രി വരുന്നതും കാത്ത് അന്നാട്ടിലെ ആ ബാലവൃദ്ധം ജനങ്ങളും രാവിലെ മുതല്‍ തടിച്ച് കൂടി നില്‍ക്കു കയാണ് പുഞ്ചപ്പുറം മൈതാനിയിലെ വ്യദ്ധ സദനത്തിന് മുന്നില്‍.

ആ പെരും മഴയത്തും വാനങ്ങള്‍ നിര്‍ത്തി കറുപ്പും വെളുപ്പും കുട ചൂടി ജനങ്ങള്‍  മന്ത്രി വരാനായി കാത്തു നിന്നു

ഇതിനിടയില്‍ പെയ്യുന്ന മഴയെയും അവഗണിച്ച് ചുക്ക് കാപ്പി | ചായ / ലഘു പലഹാരം മുതലായ വ ഒരുക്കിയിരിക്കുന്നു സംഘാടകര്‍

ഇരിക്കാന്‍ കസേരയും നിരന്നു

പെടി കാറ്റിനെ വിടാതെ പിന്‍തുടരുന്നു ചാറ്റല്‍ മഴ ഇടയ്ക്കിടെ എന്ന വണ്ണം പാറിക്കളിക്കുന്നുണ്ട്.

ഒടുവില്‍ മന്ത്രി എത്തി

സ്റ്റേജിലേക്ക് കയറും വഴി ജനങ്ങളെ അതി സംബോധന ചൈയ്ത് .

പിന്നിട് സംസാരിക്കാനായി മന്ത്രിയുടെ ഊഴമെത്തി യതും മന്ത്രി വാ തോരാതെ സംസാരിച്ചത് ഇങ്ങനെ ...

നമ്മുടെ അമ്മയെ നല്ല പോലെ നോക്കണം നമ്മുടെ കുഞ്ഞു മക്കളെ നോക്കുന്ന പോലെ തന്നെ അമ്മയേയും നോക്കണം പരിചരിക്കണം

നമ്മളെ ഓരോരുത്തരേയും വളര്‍ത്തുമ്പോള്‍ കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി ക്കേ ണ്ടാണ് അവര്‍ വളര്‍ത്തിയത്

അല്ലേങ്കില്‍ ഇത് പോലുള്ള വ്യദ്ധ സദനങ്ങളില്‍ അഭയം തേടേണ്ടി വരും എന്ന് പറഞ് നിര്‍ത്തിയ മന്ത്രി .

അല്‍ പം കഴിഞ്ഞതും ....

വേദിയില്‍ നിന്ന് തിടുക്കത്തില്‍ ഇറങ്ങി ജനങ്ങള്‍ക്കിടയിലൂടെ പുറത്തേക്ക് പോകുന്ന മന്ത്രിയെ കണ്ട് അന്തം വിട്ട് നിന്നു ജനങ്ങള്‍ .

ഇതിനിടയില്‍  അധ്യക്ഷ പ്രസംഗം ഇങ്ങനെ - പ്രീയപെട്ട വരെ - മന്ത്രിക്ക് തന്റെ അമ്മയെ കാണാന്‍ മറ്റൊരു വൃദ്ധ സദനത്തില്‍ പോക ണ്ടതിനാല്‍  ഈ വ്യദ്ധ സദനം ഉല്‍ഘാടനം ചെയ്തതായി അറിയിക്കുന്നു ....!

Post a Comment

0 Comments