മന്ദന്‍ | വിജയ് തുമ്പോളി

malayalam-short-story


രു നന്ദി വാക്ക് പോലും കാത്തു നില്‍ക്കാതെ അവന്‍ നടന്നകലുന്നത് ഞാന്‍ നോക്കി നിന്നു പോയി.ചേട്ടന്റെ കല്യാണ തിരക്കിനിടയിലും ഞാനവനെ ശ്രദ്ധിച്ചിരുന്നു ആള്‍ക്കൂട്ടത്തിനിടയില്‍ ഓടിനടന്ന് പണിയെടുത്ത് വിയര്‍ത്തുകുളിച്ച് ആ രൂപം ..... ഒരു തമാശ രൂപത്തില്‍ ആണ് അഭി എന്ന നാട്ടുകാരുടെ മന്ദനോട് അന്ന് ഞാന്‍ പറഞ്ഞത് 'കല്യാണത്തിന് വരണേ..... തലേദിവസം തന്നെ എത്തണം..അവിടെ വേറെ ആരുമില്ല ഓടി നടന്ന് കാര്യങ്ങള്‍ ചെയ്യാന്‍' അത് ഗൗരവമായി അവന്‍ എടുക്കും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.

ഇനി അഭിയെക്കുറിച്ച് പറയാം...നമ്മുടെ വീടിനടുത്താണ് അവനും കുടുംബവും താമസിക്കുന്നത് ചേട്ടന്റെ സുഹൃത്തിന്റെ അനിയനാണ് മാത്രമല്ല നമ്മുടെ ഒരു അകന്ന ബന്ധു കൂടിയാണ്....ചെറുപ്പം മുതലേ കുറച്ച് വ്യത്യസ്തനാണ് അവന്‍ ബുദ്ധിക്കുറവ് അല്ല എങ്കിലും സാധാരണ കുട്ടികളെപ്പോലെ അല്ല...നിഷ്‌കളങ്കമായ ചിരിയും കള്ളത്തരം ഇല്ലാത്ത പ്രവര്‍ത്തികളും അവനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നിര്‍ത്തി. 

ചിലപ്പോള്‍ അവന്റെ അളവില്‍ കവിഞ്ഞ നിഷ്‌കളങ്കത ആയിരിക്കും അവനെ മന്ദന്‍ ആക്കിയത്. ആറില്‍ പഠിക്കുമ്പോഴാണ്' ഇനി വയ്യ പഠിക്കാന്‍ എന്നും പറഞ്ഞു അവന്‍ സ്‌കൂളിന്റെ പടിയിറങ്ങിയത്'.പിന്നീട് എന്തൊക്കെയോ ചെറിയ ചെറിയ ജോലികള്‍ ചെയ്യാനും പഠിക്കാനും നോക്കി, പക്ഷേ അതെല്ലാം വലിയ പരാജയങ്ങളായിരുന്നു എന്ന് ചേട്ടന്‍ പറഞ്ഞ അറിവുണ്ട് .പ്ലസ്ടു പഠിത്തം മാമന്റെ വീട്ടിലേക്ക് മാറുന്നതുവരെ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടായിരുന്നു.  

പിന്നീട് കണ്ടതായി ഓര്‍ക്കുന്നുമില്ല. ജീവിതത്തില്‍ പുതിയ സുഹൃത്തുക്കളും സാഹചര്യങ്ങളും മറ്റും ആയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു പോയതും ആകാം.

നഴ്‌സിംഗ് കഴിഞ്ഞ് മസ്‌കറ്റില്‍ ജോലി ശരിയായി പോകുന്നതിനു മുന്നേ നാട്ടിലെ സുഹൃത്തുക്കളുടെ ഒരിക്കല്‍ അവനെ കണ്ടിരുന്നു. കണ്ണപ്പ എങ്ങിനെയെങ്കിലും വണ്ടി ഓടിക്കാന്‍ പഠിക്കണം  എന്ന് അവന്‍ പറഞ്ഞപ്പോള്‍ കൂട്ടുകാരാണ് അതിനു പിന്നിലെ കാരണം വ്യക്തമാക്കി തന്നത്.അവിടെ ചേട്ടന്റെ കല്യാണം കഴിഞ്ഞപ്പോള്‍ അവനും കല്യാണം കഴിക്കണമെന്ന് ആയി വാശി .'ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നവന് ആര് പെണ്ണ് തരുമെന്ന അമ്മയുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പുതിയ ആഗ്രഹത്തിന്റെ ഹേതു.

കവലയിലെ ചേട്ടന്‍ സംഘത്തിന്റെ ഉപദേശം കൂടിയായപ്പോള്‍ വാശിക്ക് കാഠിന്യമേറി.

മസ്‌കറ്റിലെ ജോലിത്തിരക്കിനിടയില്‍ നിന്നും വീട്ടിലേക്ക് വിളിക്കുമ്പോള്‍ പലപ്പോഴും വീട്ടിലെ വിശേഷങ്ങളും വീട് പണിയുടെ കാര്യങ്ങളും ചേട്ടന്റെ കല്യാണ ആലോചനകളും മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു ദിവസത്തിലെ ഫോണ്‍വിളികള്‍.ചേട്ടന്റെ കല്യാണം ശരിയായതും, അവധി ലഭിച്ച് നാട്ടില്‍ വന്നതും, എല്ലാം പെട്ടെന്നായിരുന്നു. കല്യാണം ക്ഷണിക്കലും വീട് താമസത്തിന് ഒരുക്കങ്ങളും കൂടി നല്ല തിരക്കായിരുന്നു. 

ഒരുവിധത്തില്‍ എല്ലാം തീര്‍ത്തു അതു കവലയില്‍ ഇരുന്ന് കൂട്ടുകാരുടെ സൊറ പറഞ്ഞു ഇരിക്കുമ്പോഴാണ് പിന്നില്‍നിന്നും 'കണ്ണപ്പാ' എന്ന വിളി കേട്ടത് തിരിഞ്ഞു നോക്കിയപ്പോള്‍ അഭി ആണ് .അവനെ ഞാന്‍ മാത്രമാണ് ഇപ്പോള്‍ അങ്ങനെ വിളിക്കാറുള്ളൂ. 'മന്ദന്‍' വിളികളുടെ ഇടയില്‍ ഒരു 'അഭി' വിളി കേള്‍ക്കുന്ന സ്‌നേഹം ആണോ എന്ന് അറിയില്ല.... അവന് എന്നെ വലിയ ഇഷ്ടമായിരുന്നു. അവനെ കല്യാണം ക്ഷണിച്ചപ്പോള്‍ കൂട്ടുകാരെല്ലാവരും അടക്കി ചിരിക്കുന്നുണ്ടായിരുന്നു.

കൂട്ടുകാരെല്ലാം കല്യാണവും വെള്ളമടി പാര്‍ട്ടിയുമായി ആടിത്തിമര്‍ക്കുംപോള്‍ അവന്‍.... അഭി മാത്രം ഓടിനടന്ന് ഒരു കാര്യങ്ങള്‍ ചെയ്യുന്നത്, തെല്ലൊരു  ആശ്ചര്യത്തോടെ ആണ് ഞാന്‍ കണ്ടത് .എല്ലാം ചെയ്തു കഴിഞ്ഞു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം അവന്‍ പോയി. ഒരു നന്ദി വാക്ക് പോലും കാത്തു നില്‍ക്കാതെ.... അവന്‍ അന്ന് ഇന്ന് ഭക്ഷണം കഴിച്ചോ എന്നു പോലും  എനിക്കറിയില്ല. ഞാന്‍ തിരിച്ചു ചെല്ലുമ്പോഴേക്കും കും അവന്‍ അവന്‍ നടന്നു നീങ്ങി കഴിഞ്ഞിരുന്നു. ദൂരെ ഒരു നിഴല്‍പോലെ നടന്നുനീങ്ങുന്ന അവനെ കണ്ടു ഞാനോര്‍ത്തു...... ഇവനാണോ മന്ദന്‍..........

---------------------------

© vijay thumpoli

Post a Comment

2 Comments