എന്റെ ഭാരത പര്യടനങ്ങള്‍ | ഭാഗം -9 | മംഗലം ശിവന്‍



ഹൃദയം പാടുകയാണ്

'ദുനിയാ കേ രഘു വാലേ ........,'


 ഹൃദയത്തില്‍ തട്ടുന്ന മുഹമ്മദ് റാഫിയുടെ മനോഹരമായ ആ ഗാനം .

ഒരു ഉല്‍സവപ്പറമ്പില്‍ വെച്ച് ബ്ലൂ ഡയമണ്ട് സ് ഓര്‍ക്കസ്ട്രയിലെ പാട്ടുകാരാരോ പാടിയാണ് ഞാനാദ്യമായി അത് കേട്ടത്:

പിന്നീട്  റേഡിയോയില്‍ വിവിധ ഭാരതിയിലൂടെയും ശ്രീ ലങ്കാ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലൂടെയും ...

വല്ലാത്ത ഒരു പാട്ട്!

അതു് പലപ്പോഴും നമ്മെ സന്തോഷത്തിന്റെ അതിലുപരി ദുഖത്തിന്റെ ഏതൊക്കെയോ തലങ്ങളില്‍ കൊണ്ടെത്തിക്കും. 

മാസ്മരീകമായ സംഗതത്തിനു് അത്തരമൊരു സങ്കേതം സൃഷ്ടിക്കാന്‍ കഴിയൂം എന്നുള്ളതാണ് സത്യം!. ആ ജനുസ്സില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒരു പാട്ടാണ് മുഹമ്മദ് റാഫിയുടെ 'ദുനിയാ കേ രഘുവലേ....' 


അതൊരു ഓണക്കാലമായിരുന്നു എന്നാണോര്‍മ്മ! 

ചിങ്ങമാസത്തിന്റെ

 വരവറിയിച്ചു കൊണ്ട് തൊടിയിലും ചന്തകളിലും. എങ്ങും പൂക്കള്‍ ആകാശത്തിലെനക്ഷത്രങ്ങളെ പോലെ പൂത്തുലഞ്ഞ് നിന്നിരുന്നു. 

പിച്ചിയും ജമന്തിയും അരളിയും നന്ത്യാര്‍വട്ടവും കൊണ്ട് കുട്ടികള്‍ വീടിന്റെ മുറ്റത്ത് അത്തപ്പൂക്കളമിട്ടിരുന്നു. 


പക്ഷേ,ഞാനൊരു യാത്രയിലായിരുന്നു .....

നാഗര്‍കോവിലില്‍ നിന്നും തെങ്കാശി വഴി മധുരയിലേക്കുള്ള ടെയില്‍ യാത്ര !തികച്ചും ഔദ്യോഗിക

 തന്നെ .

തമിഴ് മണ്ണിന്റെ കാറ്റേറ്റ് വെന്റിലേറ്ററിനടുത്തിരിന്ന് പിന്നിലേക്ക് പാഞ്ഞ് പോകുന്ന പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ട് പുറത്തേക്ക് നോക്കി....

അപ്പോള്‍ പണ്ടെങ്ങോ കേട്ടു മറന്ന ഒരു മലയാളം പാട്ടിന്റെ ഈരടികള്‍ മനസിലൂടെ കടന്നുപോയ് .....

' തങ്ക തളികയില്‍ പൊങ്കലുമായ് വന്ന

തൈമാസ തമിഴ് പെണ്ണേ :

നിന്റെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളില്‍

ആരെയും മയക്കുന്ന മന്ത്രമുണ്ടോ ...?

അനഘ മന്ത്രമുണ്ടോ ...?


വയലാര്‍ - ദേവരാജന്‍ - യേശുദാസ ടീം അനശ്വരമാക്കിയ ഗായത്രി എന്ന സിനിമയിലെ ഗാനം !

   ആഹാ എത്ര സുന്ദരമായ വരികള്‍ ഏലസ്സിനുള്ളില്‍ അനഘമന്ത്രം ജപിച്ചു കെട്ടിയ സുന്ദരി എവിടെ ....?

 തോട്ടങ്ങളായി നട്ടുവളര്‍ത്തിയതെങ്ങിന്‍ തോപ്പുകള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന തമിഴ് മണ്ണ് . അത് കഴിഞ്ഞപ്പോള്‍  നോക്കെത്താ ദൂരത്തോളം പിച്ചിയും മുല്ലയും ,ജമന്തിയും തോട്ടങ്ങളായി അടുക്കടക്കുകളായി കൃഷി ചെയ്തിരിക്കുന്നത് മനസ്സിന് കുളിര്‍ മയുള്ള കാഴ്ചയായിരുന്നു. അതിലേറെ അതിന്റെ സുഗന്ധം ആ പ്രദേശത്തെയും ഒപ്പം എന്നേയും  സുഗന്ധ പൂരിതമാക്കി കൊണ്ടിരുന്നു.

മലയാള മണ്ണില്‍ അത്തം ഒരുക്കാനുള്ള . നിയോഗവുമായി ആ പൂവുകള്‍ തമിഴ് കാറ്റേറ്റ്  ആടി കൊണ്ടിരുന്നു

 അതോ നാളെ

ഏതോക്കെയോ ദേവന്‍മാര്‍ക്ക് അര്‍ച്ചനയാകാനുള്ള , അതുമല്ലെങ്കില്‍

ഏതോക്കെയോ നവവധുവിന്റെ തലയില്‍ അലങ്കരിക്കാന്‍ പോകുന്ന പൂക്കള്‍...

അവ അവയുടെ നാളത്തെ ദൗത്യമറിയാതെ അന്തരീക്ഷത്തില്‍ ആടി ഉല്ലസിച്ചു കൊണ്ടിരുന്നു....

തമിഴ് നാട് ഒത്തിരി മാറിയിരിക്കുന്നു...

ഞാന്‍ സന്ദേഹിയായി... ഇതാണോ' God's Own Country ' -യെന്ന് . ദൈവത്തിന്റെ സ്വന്തം നാട്!

ഒരു നിമിഷം ഞാന്‍ സന്ദേഹിയായി ....

 തമിഴ് നാട്ടിലെ തെങ്കാശിക്കും മധുരക്കും ഇടയ്ക്കുള്ള കടയനെല്ലൂര്‍ എന്ന ചെറിയ സ്റ്റേഷനില്‍ ട്രെയിന്‍ നിന്നു; എവിടെ നിന്നോ എന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള ആ പഴയ ഗാനം.

' ദുനിയാ ക്കേ രഘുവാലേ .....'

 ഫീമെയില്‍ വോയ്‌സില്‍ ആരോ പാടുകയാണ്. ആരാണ് ഇത്ര സുന്ദരമായി അത് പാടാന്‍.....? 

ഞാന്‍ സ്റ്റേഷനു വെളിയിലിറങ്ങി. പുറത്ത് ഒരാള്‍കൂട്ടം അവടെ ഒരു പഴയ ഹാര്‍മോണിയം പെട്ടിയുടെ പിന്നിലായി ഏകദേശം 20-25 വയസ്സു തോന്നിക്കുന്ന അതിസൂന്ദരിയായ ഒരു യുവതിയിരുന്ന് പാടുകയാണ്. 'ദുനിയാ കേ രഘു വാലേ .....' 

പാട്ടിനൊപ്പം അവളുടെ കൈ വിരലുകളുടെ ചലനങ്ങള്‍ ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ ശോകരാഗത്തിന്റെ വേദനകള്‍ക്ക് മേമ്പൊടി ചേര്‍ക്കുകയാണ്....

ഞാന്‍ സ്റ്റേഷനില്‍ നിന്ന് നോക്കി. അടുത്ത കാഴ്ച എന്നെ ഞെട്ടിക്കൂന്നതായി രൂന്നൂ. അതു് പാടുന്ന സുന്ദരിയായ പെണ്‍കുട്ടിയ്ക്ക് കാലുകള്‍ രണ്ടുമില്ല. എന്തൊരു ദയ നീയമായ കാഴ്ച !

 എന്നിട്ടും,

 തെരുവില്‍  ജന്‍മ വൈകൃതങ്ങളാല്‍ അനാധമാക്കപ്പെട്ടവരും ഒറ്റപ്പെട്ടു പോയവരുമായഒരു സാമൂഹത്തിന്റെ പുനരധിവാസത്തിനു വേണ്ടിയുള്ള ഫണ്ടിന്റെ സമാഹരണത്തിനു വേണ്ടി പാടുകയാണ് ആ പെണ്‍കുട്ടി ! പിന്നില്‍ കെട്ടിയ ബാനര്‍ അതു് വിളിച്ചു പറഞ്ഞു; പിന്നണി ക്കാരനായി ഒരു തബലക്കാരനുണ്ട്. ഒരു കറുത്ത കണ്ണട വെച്ചിട്ടുണ്ട് അയാള്‍. പക്ഷേ അയാള്‍ക്ക് കണ്ണകാണില്ലായെന്ന് മാത്രം. കൂടി നിന്നവരിലാരോ ആ സത്യം പറഞ്ഞു ...

 എന്തൊരു വിചിത്രമായ കാഴ്ച! ട്രെയിന്‍ പുറപ്പെടാനുള്ള സിഗ്‌നലായി. ഞാന്‍ തിരിച്ച് ട്രെയിനിലേക്കും ' അപ്പോഴേക്കും ആ പാട്ടിന്റെ അവസാനത്തെ വരിയുടെ ആവര്‍ത്തനത്തിന്റെ മാക്‌സി മത്തിലെത്തി കഴിഞ്ഞിരുന്നു ആ പെണ്‍കൂട്ടി.(ആ പാട്ടു കേട്ടിട്ടുള്ളവര്‍ക്കറിയാം റാഫിയുടെ ആ ഹൈപിച്ചാണ് അതിനെ ഇത്ര സുന്ദര മാക്കൂന്നത് ) അതു് തന്നെയാണ് ആ പാട്ടിന്റെ  ആകര്‍ഷണീയതയും ! ഹൃദയം കൊണ്ടാണ് ആ കുട്ടി അത് പാടിയത്. റാഫിയുടെ ദുഃഖം ! ആ പെണ്‍കുട്ടിയുടെ ദുഖം ! അത് രണ്ടും അതില്‍ ഘനീഭവിച്ചു കിടന്നിരുന്നു. അതുകൊണ്ടാണ് അതത്ര മാത്രം ഹൃദ്യമായതും. അവിടെ നിന്നും യാത്രയാകുമ്പോള്‍ വലിയ നിരാശ തോന്നി. ഒരു സുന്ദര ഗാനം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നൂ. ഒപ്പം ഒരു സന്ദേഹവും, എന്തിനാണ് ദൈവം ഇത്രയും നല്ല സൗന്ദര്യം കൊടുത്തിട്ടും ഇത്ര സുന്ദരമായ ശബ്ദം കൊടുത്തിട്ടും അവളുടെ കാലുകള്‍ രണ്ടും എടുത്തു കളഞ്ഞതു് ...? 

തബലക്കാരന്റെ കാഴ്ച നഷ്ടപ്പെടുത്തിയത് ...?

ദൈവത്തെ വെറുക്കണോ വേണ്ടയോ...? അറിയില്ല.ഞാന്‍ സന്ദേഹത്തിലാണ് .... ട്രെയിന്‍ തമിഴ് നാട്ടിലെ ഹരിത ഭുമിയിലുടെ , പിച്ചിയുടേയും മുല്ലയുടേയും സൗഗന്ധികവും വഹിച്ചു കൊണ്ട് തിരുക്കുറലിന്റെ നാട്ടിലേക്ക് - മധുരയിലേക്ക്..... ഞാന്‍ ആ പാട്ട് എന്നിലുണര്‍ത്തിയ ആ വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് എനിക്ക് എവിടെയൊക്കെ നഷ്ടപ്പെട്ട എന്റെ ഓര്‍മ്മകളിലേക്കും.......

അപ്പോഴും ആ പാട്ടുകാരിയും തബലക്കാരനും പഠിപ്പിച്ച മനുഷ്യത്വത്തിന്റെ - സാഹോദര്യത്തിന്റെ ആ വലിയ പാഠം എന്റെ മനസ്സിന്റെ പുസ്തകത്താളില്‍ നിറഞ്ഞ ങ്ങനെ കിടന്നിരുന്നു .....

മുഹമ്മദ് റാഫിയുടെ ആ പാട്ട് ഇപ്പോഴും കേള്‍ക്കുമ്പോള്‍ എന്റെ മനസ്സ് ആര്‍ദ്രമാകും.


ദുനിയാ ക്കേ രഘു വാലേ ....


ലോകത്തെ രക്ഷിക്കുന്നവന്‍....


അടുത്ത ആഴ്ച വേറിട്ട മറ്റൊരു അനുഭവവുമായി

Signing out from Mangalm Sivan


Post a Comment

1 Comments