മുക്തി © ഐശ്വര്യ കൃഷ്ണചന്ദ്രന്‍



തുടര്‍ച്ചയായുള്ള മൊബൈലിന്റെ ബെല്ലടി ശബ്ദം കേട്ട് സഹിക്കാന്‍ വയ്യാതെ ആണ് മായ കിടന്നലറിയത് മോഹന്‍ സ്വന്തം ഫോണ്‍ അല്ലെ റിങ് ചെയ്യണെ. ഒന്ന് അറ്റന്‍ഡ് ചെയ്തൂടെ എനിക്കിനിയും ഒരുങ്ങുവാന്‍ ഉണ്ട്. നാട്ടില്‍ നിന്നാകും ഇന്ന് വരില്ലാന്ന് പറഞ്ഞതല്ലേ  പിന്നേം എന്തിനാ അവര്‍ കിടന്ന് വിളിക്കണെ. 

ഒരിടത്ത് ഇരിക്കാനും സമ്മതിക്കില്ലല്ലോ എന്നും പറഞ്ഞു ഫോണിനടുത്തേക്ക് വന്ന മോഹന്‍ ഒരു നിമിഷം അതിലേക്ക് നോക്കി ആലോചിച്ചു നിന്നു നാട്ടിന്നു അമ്മയാണല്ലോ ഇന്ന് അമ്മയുടെ പിറന്നാളാ. ഇന്നലെ അമ്മ വിളിച്ചു പറഞ്ഞപ്പോഴാ ഓര്‍ക്കുന്നെ സാധാരണ അമ്മയുടെ പിറന്നാള്‍ അറിയുക പോലുമില്ല. എന്നാലും ഞാന്‍ ഒറ്റ മോനായതു കൊണ്ട് എന്റെ എല്ലാ പിറന്നാളും ആഘോഷിച്ചിട്ടുണ്ട്. ഇപ്പോ എന്താ അമ്മയ് ക്കൊരു പുതുമ. 

ഇനീപ്പോ കാറോട്ടിച്ച് അവിടം വരെ പോകാന്ന് വച്ചാ. നാളെ ഓഫീസും ഉള്ളതാ. ജോലി  ബാഗ്ലൂര്‍ ലേക്ക് ആയപ്പോ ഭാര്യയേയും മക്കളേയും കൂട്ടി ഇങ്ങു പോന്നതാ. 10 വര്‍ഷം കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ അമ്മ മാത്രേ ഉള്ളൂ. വര്‍ഷത്തി ലൊരിക്കല്‍ പോയി ഒരാഴച്ഛ തങ്ങാര്‍ ഉണ്ട്. കുട്ടികള്‍ക്കും ഭാര്യയ്ക്കും ഇവിടെ ത്തന്നെയാ ഇഷ്ടം. ഇവിടെ ത്തേപ്പോലെ ടേസ്റ്റി ഫുഡ് അവിടെയില്ലല്ലോ കളിക്കാന്‍ പാര്‍ക്കില്ലല്ലോ എ.സി ഇല്ലല്ലോ എന്തൊരു ചൂടാ എല്ലാരും എന്ത് ഭാഷയാ സംസാരിക്കണെ ആര്‍ക്കും ഇംഗ്ലീഷ് അറിയില്ല. അവിടത്തെ കുട്ടികള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ കൂടി അറിയില്ല. ഇവിടുത്തെ വിശേഷങ്ങള്‍ പറയുമ്പോള്‍ എന്തോ അതിശയം കേട്ടതു പോ ല യാ. ഒന്നു ഉറങ്ങാന്‍ കൂടി അമ്മൂമ്മ സമ്മതിക്കില്ല. രാവിലെ തട്ടിയുണര്‍ത്തി അമ്പലത്തിലേക്ക് കൊണ്ടോകും. ഞങ്ങള്‍ക്ക് പറ്റില്ല. പരാതി പ്രളയം തന്നെയാകും അതു മടുത്താ അങ്ങോട്ടു പോകാന്‍ തന്നെ മടിയ്ക്കണെ. എന്താ മോഹന്‍... മായ തട്ടി വിളിച്ചപ്പോഴാണ് ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും ഫോണ്‍ ബെല്ലടിച്ചു നിന്നിരുന്നു.  ഇന്നലെ വിളിച്ചപ്പോ കുറച്ച് ദേഷപ്പെടുകയും ചെയ്തു. എന്നും രാവിലെയും വൈകിട്ടും പതിവു തെറ്റാതെ അമ്മ വിളിച്ചിരുന്നു. ഞങ്ങടെ ഇവിടുത്തെ തിരക്കു പറഞ്ഞാല്‍ അമ്മയ്ക്ക് മനസ്സിലാകില്ലല്ലോ. എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ അങ്ങോട്ട് വിളിച്ചിട്ടില്ല. അമ്മ ഇങ്ങോട്ട് വിളിക്കാതെ ഇരുന്നിട്ടുമില്ല. ഈ അമ്മയക്ക് ബോര്‍ അടിക്കില്ലേ ചോദിച്ചത് തന്നെ വീണ്ടും ചോദിക്കാനും കേട്ടതു തന്നെ വീണ്ടും കേള്‍ക്കാനും.

പതിവു കാര്യങ്ങളും വിശേഷങ്ങളും വീണ്ടും വീണ്ടും കേക്കേണ്ടിയും പറയേണ്ടിയും വന്നില്ലല്ലോ എന്നാലോചിച്ച് ഒരു നീര്‍ഘനിശ്വാസത്തേടെ തിരിഞ്ഞു നടക്കവേ ദാ വീണ്ടും...

ഒന്നു പെട്ടെന്ന് വാ മോഹന്‍ ഞങ്ങള്‍ റെഡിയായി. ഇനിയും വൈകിയാല്‍ സിനിമ തുടങ്ങും. അമ്മയോട് വിശേഷം പറഞ്ഞു നിന്നാല്‍ ഒന്നും നടക്കില്ല. ഇതിനിടയില്‍ മക്കള്‍ അവര്‍ക്കു എന്തൊക്കെ ഫുഡ് വേണം എന്ന് അമ്മയോട് പറഞ്ഞു ഉറപ്പിക്കുന്നുണ്ടായിരുന്നു. Mummy we want Pizza. Yesterday you promised me. Pappa please come We are too late now. എന്തായാലും ഫോണ്‍ എടുത്തിട്ടു പോകാം ഇല്ലെങ്കില്‍ വിളിച്ചോണ്ടേയിരിക്കും. 

ഹലോ ... എന്താ മ്മേ.... ഞാന്‍ രാവിലെ പറഞ്ഞതല്ലേ വിശേഷങ്ങളൊക്കെ. പിന്നെ എന്തിനാ ഇങ്ങനെ കിടന്ന് വിളിക്കണെ. ഇവിടെ പുതിയ വിശേഷങ്ങള്‍ ഒന്നുമില്ല. എന്റെ വിഷമങ്ങള്‍ അമ്മയക്ക് അറിയണ്ടല്ലോ. ഞങ്ങള്‍ ഒരിടം വരെ പോകാന്‍ നിക്കാ. നാളെയെങ്ങാനും വിളിക്കാം.  മോനേ..... ആ വിളി കേട്ടതും എന്റെ ശബ്ദം താനെ നിന്നു പോയി. നല്ല പരിചയമുള്ള ശബ്ദം അമ്മയുടെ അല്ല. മോനേ.... ഞാന്‍ വീടിനടുത്തുള്ള ശ്രീദേവി ടീച്ചറാ. അമ്മയ്ക്ക് നല്ല സുഖമില്ല. മയങ്ങു വാ ഹോസ്പിറ്റലിന്ന് കൊണ്ടു വന്ന യുള്ളൂ.... നല്ല ക്ഷീണമുണ്ട് ആരേലും കൂടെ വേണം നിങ്ങളൊന്ന് നാട്ടിലേക്ക് വരാവോ. ശരി ടീച്ചറമ്മേ എന്നു പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോ തൊണ്ട ശരിക്കും വരണ്ടുണങ്ങി ശബ്ദം ഇടറിയിരുന്നു. 

ശരിക്കും ചമ്മിപ്പോയോ ഞാന്‍ അമ്മയാ ണെന്നു കരുതിയാ ഞാന്‍ ശരിക്കും അങ്ങനെ യൊക്കെ പറഞ്ഞേ. ഒരു ചെറിയ കുറ്റബോധം ഉള്ളിലെവിടയോ തട്ടി മുറിവേല്‍പ്പിച്ചുവോ. 

രാവിലെ ഏണീറ്റപ്പോ തന്നെ 10 കഴിഞ്ഞിരുന്നു. തലേന്ന് സിനിമയും ഡിന്നറും കഴിഞ്ഞു വന്നപ്പോ വൈകിയിരുന്നു. ഉറക്കച്ചടവോടെ ഒരാഴ്ച്ചത്തേക്ക് കുട്ടികള്‍ക്കും എനിക്കും സ്‌കൂളിന്നും ഓഫീസിന്നും ലീവും പറഞ്ഞു ഒരുങ്ങാന്‍ തുടങ്ങിയപ്പോ ഇന്നലെ വൈകിട്ട് പുറത്ത് പോയ അത്രേം സന്തോഷം ആരിലും കണ്ടില്ല. ഈ എന്നില്‍ പോലും.  

യാത്ര തുടങ്ങി പകുതി ആയപ്പോ വീണ്ടും ഫോണ്‍ ബെല്ലടിച്ചു തുടങ്ങി. മേനേ അവിടുന്ന് തിരിച്ചോ... വീണ്ടും ശ്രീദേവി ടീച്ചറുടെ ശബ്ദം കാറില്‍ മുഴുവന്‍ മുഴങ്ങി കേട്ടു. തിരിച്ചു പകുതിയോളമായി. അപ്പോഴേയ്ക്കും ഭാര്യ ഫോണ്‍ വാങ്ങി ഓഫ് ചെയ്തു. ഇവര്‍ക്കെന്താ ഇത്ര ധൃതി. വേറെ ജോലി ഒന്നുമില്ലല്ലോ. കുറച്ചൊന്നവിടെ ഇരുന്നൂടെ. നമ്മള്‍ ഇത്ര ദൂരം അങ്ങ് ചെല്ലണ്ടെ.

നമ്മള്‍ക്ക് അമ്മയെ കൂടെ കൂട്ടിയാലോ മായേ... വയ്യാതെ ഇരിക്കയല്ലേ. ചോദിച്ചു തീരു മുന്നേ ഉത്തരം തന്നു അവള്‍. അതെന്തായാലും വേണ്ട. നൂറു കൂട്ടം ഉപദേശങ്ങളാ. നമ്മളിപ്പോഴും കൊച്ചു കുഞ്ഞാന്നാ വിചാരം. എനിക്കാണേല്‍ പിള്ളേരുടെ കാര്യം തന്നെ നോക്കാന്‍ സമയമില്ല. ഒരാഴ്ച തന്നെ കൂടുതലാ. എന്തെല്ലാം കാര്യങ്ങളാ മുടങ്ങണെ. ഒരു നിസ്സഹായനെ പ്പോലെ യാത്ര തുടര്‍ന്നു.

വീട്ടിലെത്താറയതും കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തൊക്കെ ആളുകള്‍. എന്തോ പന്തികേട് പോലെ. ഉള്ളിലൂടെ ഒരു തീക്കനല്‍ ആഴ്ന്നിറങ്ങിയ പോലെ. വണ്ടിയൊതുക്കുക പോലും ചെയ്യാതെ കാര്‍ നിര്‍ത്തി ഞാന്‍ അകത്തേയ്ക്ക് എന്തു പറ്റിയ ന്നറിയാതെ കൂടി നിന്നവരുടെ മുഖത്തേയ്ക്ക് അക്ഷമയോടെ നോക്കി അകത്തേയ്ക്ക് വച്ച കാല്‍പ്പാദങ്ങളില്‍ ഒരു തണുപ്പു അരിച്ച് കയറി. കണ്ണുകളില്‍ ഇരുട്ടു കയറുന്നതു പോലെ ആ കാഴ്ച എന്റെ എന്നേയ്ക്കും ഉള്ള നോവായി. വെള്ള പുതപ്പിച്ച് നിത്യ നിദ്രയിലാണ്ട് കത്തിച്ചു വച്ചു നിലവിളക്കിനു കീഴെ. ഞാന്‍ ഇതുവരെ ആസ്വദിച്ച മണമായിരുന്നില്ല ആ ചന്ദനത്തിരികള്‍ക്ക്. ഇനി എന്നെ ശല്യപ്പെടുത്താന്‍ അമ്മയിനി വരില്ല എന്ന യാഥാര്‍ത്ഥ്യം പതിയെ ഞാന്‍ മനസ്സിലാക്കി...

ചടങ്ങുകള്‍ കഴിഞ്ഞ് കണ്ണുകള്‍ അടച്ച് ഉമ്മറക്കോലായിലെ ചാരുകസേരയില്‍ തളര്‍ന്നിരുന്ന എന്റെ തോളില്‍ ഒരു ചൂടു കരസ്പര്‍ശം. ശ്രീദേവി ടീച്ചര്‍..ഈ വിവരം പറയാനാ ഞാന്‍ വിളിച്ചേ. അപ്പോഴേക്കും ഫോണ്‍ കട്ടായി. ദാ ഈ കത്ത് അമ്മ നിനക്കായി തന്നതാ. ഞാന്‍ പോകുന്നു. ഒരു ആശ്വാസവാക്കും ഞാന്‍ അര്‍ഹിക്കുന്നില്ലാവാം.

ആ ഉമ്മറക്കോലായില്‍ നിന്ന് എത്ര ദൂരം ഞാന്‍ സഞ്ചരിച്ചു അല്ലേ. ഈ വൃദ്ധസദനത്തിന്റെ പടിവാതില്‍ വരെ. എന്നെത്തന്നെ ബോധ്യപ്പെടുത്തി കണ്ണുകള്‍ തുറന്നപ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. കണ്ണുകള്‍ ഈറനണിഞ്ഞില്ല. കരയാന്‍ മറന്നിരിക്കുന്നു. ചുരുട്ടി പിടിച്ച കൈകള്‍ അയച്ച് അതില്‍ എഴുതിയ അമ്മയുടെ വാക്കുകള്‍ വീണ്ടും വായിച്ചു. മോനേ.... ആ വാക്കില്‍ അമ്മയുടെ സാന്നിധ്യം എപ്പോഴും അനുഭവിക്കുന്നു ഞാന്‍. മോന്റെ സന്തോഷമാണ് മോനേ അമ്മയുടേതും. അമ്മയക്കൊരു യാത്ര പോകാന്‍ നേരമായി നീ വരുമ്പേഴേക്കും അമ്മയുണ്ടാകുമോന്നറിയല്ല. എന്റെ മോന്‍ എപ്പോഴും സന്തോഷവാനായിരിക്കണം. അമ്മയുടെ കര്‍മ്മങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു.

അമ്മയുടെ ശല്യപ്പെടുത്തലുകള്‍ കൊതിച്ചു തുടങ്ങിയ കാലം. എനിക്കിന്ന് അതിനു പോലും അവകാശമില്ലമ്മേ....

അമ്മേ.... അമ്മ എന്റെ സന്തോഷമല്ലേ ആഗ്രഹിച്ചത്. പക്ഷേ ഞാനിപ്പോള്‍ അമ്മയുടെ അതേ പാതയിലല്ലേ. അമ്മയീ കത്തെഴുതോ മ്പോഴും ഞാന്‍ വരും എന്ന വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നു. എനിയ്ക്ക് ഇന്ന് ഇല്ലാത്തത് അതാണ്. നല്ല വിദ്യാഭ്യാസം തന്നു. നല്ല ജോലി നേടി തന്നു.നല്ല ശീലങ്ങള്‍ പഠിപ്പിച്ചു. എന്നിട്ടും എനിക്ക് ഇന്ന് അമ്മ ആഗ്രഹിച്ച സന്തോഷം ഇല്ലെങ്കില്‍ എവിടെയാണമ്മേ എനിക്കും അമ്മയ്ക്കും നമ്മളെ പോലുള്ളവര്‍ക്കും തെറ്റു പറ്റിയത്. ഞാനും അതു പോലെ എന്റെ മക്കളുടെ സന്തോഷമല്ലേ ആഗ്രഹിച്ചത്. അമ്മ എന്നെ പഠിപ്പിച്ച അതേ പാഠങ്ങളാണ് അവര്‍ക്കും ഞാന്‍ കൊടുത്തത്. 

അതെ നമ്മളെല്ലാവരും നമ്മുടെ മക്കളുടെ എന്നത്തേയും സന്തോഷം ആഗ്രഹിക്കുന്നെങ്കില്‍ പാഠപുസ്തങ്ങള്‍ക്കോ, പണത്തിനോ, ഉയര്‍ന്ന പദവികള്‍ക്കോ മാത്രം അത് നേടി കൊടുക്കാനാകില്ല. മത്സരബുദ്ധിയും വാശിയും ഉണ്ടങ്കിലേ മുന്നോട്ട് നയിക്കൂ എന്ന് നമ്മെ പഠിപ്പിച്ചത് മുതിര്‍ന്നവര്‍ തന്നെയല്ലേ. അവിടെ നഷ്ട്ടപ്പെട്ടത് പരസ്പര സ്‌നേഹവും ദയയും  ആയിരുന്നോ?

ഒന്നും മനസ്സിലാകുന്നില്ല അമ്മേ. എന്റെ മക്കളാഗ്രഹിച്ചതിനപ്പുറവും ഞാന്‍ നല്‍കി എന്നിട്ടും ജരാനരകള്‍ മനസ്സിനെയും ശരീരത്തെയും ബാധിക്കുമ്പോള്‍ ഇരുട്ടിന്റെ ഉള്ളറകളിലേയ്ക്ക് തള്ളിക്കളയുന്ന നമ്മുടെ പുതു തലമുറയ്ക്ക് നമ്മള്‍ കൊടുക്കുന്ന അറിവില്‍ എന്തോ നമ്മള്‍ മുതിര്‍ന്നവര്‍ വിട്ടു പോകുന്നു. എന്താണത്? ഇന്ന് അമ്മയെ പ്പോലെ ഞാനും ഒറ്റപ്പെട്ടു പോയങ്കില്‍ അമ്മ ആഗ്രഹിച്ച സന്തോഷം എന്നിലോ... എന്നേപ്പോലെ എന്റെ മക്കളിലും ഇല്ലാതായാല്‍ അതിനര്‍ത്ഥം എന്റെയും അമ്മയുടേയും കര്‍മ്മം പൂര്‍ത്തിയായിട്ടില്ല. അതല്ലേ സത്യം. മനസ്സിലാകുന്നില്ല അമ്മേ.. ലാഭേശ്ച ഇല്ലാത്ത കര്‍മ്മം. സുഖഭോഗങ്ങളെക്കാള്‍ ധര്‍മ്മമാണ് വലുതെന്ന് നാം പഠിപ്പിക്കാന്‍ മറന്ന് പോയതു കൊണ്ടാണോ? 

എന്റെ കര്‍മ്മം തീരുന്നതുവരെ എന്റെ മോക്ഷവും ബാക്കിയാകുകയാണോ?

Post a Comment

0 Comments