ശരത്ത് ആയിരുന്നു അത് അവന് ഉടനെ ശരത്തിനെ വിളിച്ചു, ഫോണ്‍ എടുത്തില്ല. ശരത് തിരികെ വിളിച്ച് എത്രയും പെട്ടെന്ന് രാഹുലിനോട് കോളേജില്‍ എത്താന്‍ അവന് ആവശ്യപ്പെട്ടു എന്താണ് കാര്യം എന്ന് ചോദിച്ചിട്ടും ശരത് പറഞ്ഞിരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന് അവനു മനസ്സിലായി അവന് ഉടനെ കോളേജിലേക്ക് ഓടിക്കിതച്ചെത്തി. രാഹുലിനെ കണ്ടതും ശരത്ത് പൊട്ടികരഞ്ഞു. രാഹുല്‍ എന്താണ് കാര്യം എന്ന് അന്വേഷിച്ചു ,ശരത്ത് രാഹുലിനെയും വിളിച്ചുകൊണ്ട് പഴയ കോളേജ് കെട്ടിടത്തിലേക്ക് ചെന്നപ്പോള്‍ അവിടെ കുറെ ആളുകള്‍ കൂടി നില്‍ക്കുന്നത് രാഹുലിന്റെ ശ്രദ്ധയില്‍പ്പെട്ടു കൂട്ടത്തില്‍ നന്ദുവും ഇരുന്ന് കരയുന്നത് കണ്ടു... അവനൊന്നും മനസ്സിലായില്ല. ഒടുക്കം ആളുകളുടെ ഇടയില്‍ നിന്നും അവന് മുന്നിലേക്ക് ചെന്നപ്പോള്‍ അവിടുത്തെ ദൃശ്യം കണ്ടു അവന് ആകെ സ്തംഭിച്ചു നിന്നുപോയി. തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ അവന് നിന്നു. അവന്റെ കൈകാലുകള്‍ വിറയ്ക്കുന്ന പോലെ അവനു തോന്നി. അവന്റെ സുഹൃത്ത് അര്ജുന് ഒരു മുഴം കയറില്‍ തൂങ്ങി നില്‍ക്കുന്നത് കാണുന്നത് അവന് സഹിക്കുന്നതിനും അപ്പുറമായിരുന്നു. അവന്റെ വാക്കുകള്‍ ഇടറാന്‍ തുടങ്ങി. കുറെ നേരം അവന് സ്ഥലകാല ബോധം നഷ്ടപ്പെട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്ന് പൊട്ടി കരഞ്ഞു ,എന്നിട്ട് ശരത്തിനോടും നന്ദുവിനോടും അവന് നിറകണ്ണുകളോടെ ചോദിച്ചു.... എന്തിന്? എന്തിനാണ് അവന് അങ്ങനെ ഒരു കടുംകൈ ചെയ്തത്. അതിനു മാത്രം എന്തു പ്രശ്നം ആയിരുന്നു ഉണ്ടായിരുന്നത് അവന്...?'' ഇന്നലെ അവന് പറഞ്ഞ പോലെ രാവിലെ എത്തിയതാണ് ഞങ്ങള്‍ ഇറങ്ങാന്‍ നേരം നിന്നെയും വിളിച്ചു നീ ഉറങ്ങുകയാണെന്ന് മനസ്സിലായി പക്ഷേ ഇവിടെ വന്നപ്പോള്‍ ഞങ്ങള്‍ കണ്ട കാഴ്ച ഇതായിരുന്നു ' ശരത് പറഞ്ഞു. എന്നിട്ടവന്‍ തുടര്‍ന്നു 'അവന് ഒരു പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ നമ്മളോട് പറയുമായിരുന്നു. ഇത് ആത്മഹത്യ തന്നെ ആയിരിക്കുമോ അതോ ആരോ അവനെ? പക്ഷേ ആര്? എന്തിന്? ഇങ്ങനെ കുറെ ചോദ്യങ്ങള്‍ ശരത് ചോദിച്ചു കൊണ്ടിരുന്നു. അന്നങ്ങനെ പോയെങ്കിലും അവര്‍ മൂന്നു പേരുടെയും ഉള്ളില്‍ ഭയമുണ്ടായിരുന്നു. റിപ്പോര്‍ട്ട് പ്രകാരം അര്‍ജുനന്റെ മരണം ആസ്ഫിക്സിയ (തുങ്ങിമരിക്കുമ്പോള് ഉണ്ടാവുന്നതാണ് ) കാരണമാണെന്നും, മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവരുടെ മൂന്നുപേരുടെയും ഉള്ളില്‍ സംശയം ഓരോന്ന് കേറി വന്നു. ആ സമയത്താണ് രാഹുല്‍ തന്റെ ഉള്ളിലെ ആ സംശയം പറഞ്ഞത്. അത് അവരെ ഏറെ ചിന്തിപ്പിച്ചു കൂടാതെ ഭയപ്പെടുത്തുകയും ചെയ്തു. എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നപ്പോഴാണ് അവരുടെ ഫോണിലേക്ക് വീണ്ടും ഒരേ സമയത്ത് ഒരു ടെക്സ്റ്റ് മെസ്സേജ് വന്നത് ' പ്രൈവറ്റ് നമ്പര്‍' അത് ഓപ്പണ്‍ ആക്കാന്‍ അവര്‍ ഒന്നു മടിച്ചു എങ്കിലും അവര്‍ ആ മെസ്സേജ് തുറന്നു. ആ മെസ്സേജ് കണ്ടതും അവര്‍ നന്നായി ഭയപ്പെട്ടിരുന്നു ' Who's Next? ' ആരോ തങ്ങളുടെ പിന്നാലെ ഉണ്ട് എന്ന് അവര്‍ക്ക് മനസ്സിലായി. നിമിഷങ്ങള്‍ക്കകം നന്ദുവിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് കൂടെ വന്നു ' ബ്ലാക്ക് റോസ് ' നന്ദുവിനേക്കാള്‍ പേടിച്ചിരുന്നത് രാഹുല്‍ ആയിരുന്നു. രാഹുല്‍ തലേദിവസം പറഞ്ഞ സംശയം അവന് വീണ്ടും പറഞ്ഞു. എന്നാലും ശരത്തും നന്ദുവും അത് കേള്‍ക്കാന്‍ തയ്യാറായില്ല. നന്ദു രാഹുലിനോട് ചോദിച്ചു ' അങ്ങനെ ഒരാള്‍ എന്തിനാണ് ഇങ്ങനെ പിന്നാലെ വരാന്‍ ഉള്ളത്? ഫിലിം അല്ല ലൈഫ് ആണ് എന്നുപറഞ്ഞ് അവന് അത് തള്ളിക്കളഞ്ഞു. പക്ഷേ എന്നാലും രാഹുലിന്റെ മനസ്സില്‍ ഓരോ സംശയങ്ങള്‍ വീണ്ടും കൂടിക്കൊണ്ടിരുന്നു. തന്റെ ഫോണിലേക്ക് ഫോട്ടോ വന്നിരുന്നു പക്ഷേ മരിച്ചത് അര്ജുന് ഇപ്പോള്‍ നന്ദുവിന്റെ ഫോണിലേക്ക് വന്ന ഫോട്ടോ ,ഇനി ആ ഫോട്ടോ ആരെ ലക്ഷ്യം വെച്ച് ആയിരിക്കും? ഇനി തന്നെ ആയിരിക്കുമോ അതോ ശരത്തിനെ ആയിരിക്കുമോ? അതു ഒരുപക്ഷേ വെറും തോന്നല്‍ ആയിരിക്കുമോ ഇത്? അല്ല അങ്ങനെ തോന്നാന്‍ ആയിരുന്നെങ്കില്‍ ആ ടെക്സ്റ്റ് മെസ്സേജൊ അത് എല്ലാരും കണ്ടതല്ലേ, ഇങ്ങനെ ഓരോന്ന് അവന് സ്വയം പറഞ്ഞു കൊണ്ടിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും അവന് കിടന്നു. നാളെ അവര്‍ മൂന്നുപേരില്‍ ഒരാള്‍ കാണില്ലയോ എന്നൊരു പേടി അവനില്‍ കൂടിക്കൊണ്ട് ഇരുന്നു. അതിനിടയ്ക്ക് എപ്പോഴോ നിദ്രയിലേക്ക് അവന് മയങ്ങി വീണു. രാവിലെ ഉറക്കമൊഴിഞ്ഞ് അവന് വേഗം കോളേജിലേക്ക് പോയി. അവിടെ ശരത്തിനെയും നന്ദുവിനെയും കണ്ട് അവനൊന്ന് ആശ്വാസം തോന്നി. ഒന്നും സംഭവിച്ചില്ലല്ലോ, ഭാഗ്യം എന്ന് അവന് മനസ്സില്‍ പറഞ്ഞു. അവനെ കണ്ടതും നന്ദുവും ശരത്തും പറഞ്ഞു ' ആഹാ നീ ജീവനോടെ ഉണ്ടല്ലോ അപ്പോ നിന്നെ കൊന്നില്ല അല്ലെ എന്ന് പറഞ്ഞു അവര്‍ ചിരിച്ചു. പക്ഷെ അപ്പോഴും രാഹുലിന്റെ പേടി മുഖത്ത് കാണുവാന്‍ സാധിക്കുന്നുണ്ടായിരുന്നു. അത് കണ്ട് ' നിന്നോട് ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ഇതൊക്കെ വെറും തട്ടിപ്പാണെന്ന്. അര്ജുന് നമ്മളോട് പറയാത്ത എന്തോ കാര്യം ഉണ്ടായിരുന്നു അതില്‍ മടുത്ത് ആവാം അവന് ഇങ്ങനെ ഒരു അബദ്ധം കാണിച്ചത് എന്ന് നന്ദു പറഞ്ഞു.... ശരിയായിരിക്കാം എന്നൊരു ധാരണയില്‍ രാഹുലും ഇരുന്നു. ദിവസങ്ങള്‍ കടന്നു പോയി അവര്‍ ആ ടെക്സ്റ്റ് മെസ്സേജ് എല്ലാം മറന്നു തുടങ്ങി. എന്നാല്‍ ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് രാഹുലിന്റെ ഫോണിലേക്ക് വീണ്ടും ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. അതില്‍ ഇങ്ങനെ ആയിരുന്നു ' I am not yet done ' എന്നായിരുന്നു.
പിറ്റേന്ന് ഈ മെസ്സേജ് കാണിക്കാന്‍ വേണ്ടി രാഹുല്‍ ഓടി ശരത്തിന്റെ വീട്ടിലെത്തി...
എന്നാല്‍ അവിടെ നിറയെ ആള്‍ക്കൂട്ടം ആയിരുന്നു ശരീരത്തിന്റെ അമ്മ നിലവിട്ട് കരയുന്ന കാഴ്ചയാണ് നന്ദുവും രാഹുലും കൂടെ റൂമിലേക്ക് ചെന്നപ്പോള്‍ കണ്ടത്. ശരത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാണ് കൂടെ ഒരു കുറിപ്പും. ' ഞാന്‍ പാപം ചെയ്തു..പാപ ത്തിന്റെ ശിക്ഷ മരണമാണ് അത് ഞാന്‍ സ്വയം ഏറ്റുവാങ്ങുന്നു.. ' അവര്‍ അത് വീണ്ടും വീണ്ടും വായിച്ചു. അതെ അതില്‍ ശരത്തിന്റെ കൈപ്പട തന്നെയായിരുന്നു. രാഹുലിന് ഒന്നും മനസ്സിലായില്ല ശരത്തിനെ ആരേലും കൊന്നത് ആണെങ്കില്‍ ശരത്തിന്റെ കൈപ്പട എങ്ങനെ വന്നു എന്നായിരുന്നു അവരുടെ സംശയം. നന്ദുവിനും നേരിയ ഭയം തോന്നിത്തുടങ്ങി. രാഹുല്‍ പറഞ്ഞതില്‍ അവനും വിശ്വസിച്ചു തുടങ്ങി. അവര്‍ക്ക് ഒരുകാര്യം മനസ്സിലായിരുന്നു ആരോ അവരുടെ പിന്നിലുണ്ടെന്നും രണ്ടു പേരില്‍ ഒരാളാണ് നെക്സ്റ്റ് ടാര്‍ഗറ്റ് എന്നും. എന്നാല്‍ ആരായിരിക്കും എന്ന് അവര്‍ക്ക് മനസിലായില്ല. അവര്‍ രണ്ടുപേരും ഒന്ന് റിഫ്രഷ് ആവാന്‍ തീരുമാനിച്ചു പുറത്തേക്കു നടന്നു. അപ്പോഴാണ് നന്ദുവിന്റെ ഫോണിലേക് ടെക്സ്റ്റ് മെസ്സേജിന്റെ നോട്ടിഫിക്കേഷന്‍ വന്നത് കേട്ടത്. അവന് അത് തുറക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല എന്നാലും രണ്ടുംകല്പിച്ച അവന് അത് തുറന്നു. മെസ്സേജ് ഇങ്ങനെ ആയിരുന്നു... ' You can't escape from the fire of truth, I am with you ' മെസ്സേജ് വായിച്ചതും അവന് ഭയത്താല്‍ പിന്നിലേക്ക് നോക്കി എന്നാല്‍ രാഹുല്‍ അവിടെ ഉണ്ടായിരുന്നില്ല. അവന് ഭയത്താല്‍ അവിടുന്ന് ഓടാന്‍ തുടങ്ങി.
ആ സമയത്തും അവന് രാഹുലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അവന് കോള്‍ എടുത്തതും രാഹുല്‍ എവിടെയാണെന്ന് അന്വേഷിച്ചു, എന്നിട്ട് കാര്യം പറഞ്ഞു. രാഹുല്‍ വെള്ളം മേടിക്കാന്‍ വന്നതാണെന്നും നിന്നോട് പറഞ്ഞിരുന്നല്ലോ എന്നും ചോദിച്ചു. എന്നിട്ട് നന്ദു എവിടെയാണ് എന്ന് അന്വേഷിച്ചു. രാഹുല്‍ ഇപ്പോള്‍ എത്താം എന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. രാഹുല്‍ എത്തിയപ്പോഴേക്കും നന്ദു ആക്സിഡന്റ് പറ്റി റോഡില്‍ ചോരവാര്‍ന്ന് കിടക്കുന്ന കാഴ്ചയാണ് കണ്ടത് . ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു. തന്റെ സുഹൃത്തിനെ അവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തു മനസ്സില്‍ സങ്കടമായിരുന്നു. അപ്പോഴേക്കും അവന്റെ ഉള്ളില്‍ വീണ്ടും ഭയം ഉണര്‍ന്നു. മൂന്ന് സുഹൃത്തുക്കളും മരണപ്പെട്ടു, ഇനി താന്‍ മാത്രം, ഇനി താനും എന്നവന് ഭയപ്പെട്ടു. കൃത്യം അതേസമയം അവന്റെ ഫോണിലേക്കു നോട്ടിഫിക്കേഷന്‍ വന്നത്. ടെക്സ്റ്റ് മെസ്സേജ് ഫ്രം പ്രൈവറ്റ് നമ്പര്‍ വിറയ്ക്കുന്ന കൈകളാല്‍ അവന് ആ മെസ്സേജ് തുറന്നു. ' ഗാര്ഡന് പാലസ്, ഐവറി 'മെസ്സേജ് വായിച്ചിട്ട് അവന് സ്ഥലം ഗാര്ഡന് പാലസ് ആണെന്ന് മനസ്സിലായി. അവന് രണ്ടുംകല്‍പ്പിച്ച് അങ്ങോട്ടു ചെന്നു എങ്കിലും ആരെയും അവന് അവിടെ കണ്ടില്ല. അവനില്‍ ഒരു ചോദ്യമുണ്ടായി പാലസ് എന്നൊരു സ്ഥലം
ആണ് പക്ഷേ ഈ ഐവറി കൊണ്ട് എന്താണ് ആള് ഉദ്ദേശിച്ചതെന്ന് രാഹുലിന് മനസ്സിലായില്ല. സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു. അവനില്‍ നല്ലപോലെ ഭയമുണ്ടായിരുന്നു. താന്‍ ഈ സമയം മരണത്തിലേക്ക് പോകുവാണോ എന്ന് അവന് പേടിച്ചു..
അതേസമയം അവനൊരു നോട്ടിഫിക്കേഷന്‍ കൂടി വന്നു. ഒരു സ്വസ്തിക ചിഹ്നം ആയിരുന്നു അതിന് കൂടെ ഒരു മരത്തിന്റെ ചിഹ്നവും. അത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല നാലുഭാഗത്തും നോക്കി പെട്ടെന്നാണ് ഒരു വിളക്കിന്റെ താഴെയുള്ള ഒരു ബോര്‍ഡ് അവന് ശ്രദ്ധിച്ചത്. അതൊരു മോഡലായിരുന്നു ആ ബില്‍ഡിംഗ് മോഡല്‍ ഒരു സ്വാസ്തിക് രൂപമായിരുന്നു .ആ മരവും അവിടെ രാഹുല്‍ കണ്ടു മരത്തിന്റെ അടുത്തെത്താന്‍ ആണ് ആ ആള് ഉദ്ദേശിച്ചത് എന്ന് രാഹുലിന് മനസ്സിലായി. രണ്ടും കല്‍പ്പിച്ച് രാഹുല്‍ ഉടനെ അങ്ങോട്ടേക്ക് എത്തി രാഹുലിന് മുന്നില്‍ മുഖംമൂടിയണിഞ്ഞ ഒരാള്‍ നില്ക്കുന്നുണ്ടായിരുന്നു. രാഹുല്‍ അയാളോട് ചോദിച്ചു' താന്‍ ആണല്ലേ ഇങ്ങനെയൊക്കെ മെസ്സേജ് അയക്കുന്നത്? എന്റെ ചെങ്ങായിമാരെ കൊന്നത്? ഇനി എന്നെയും കൊല്ലണോ? കൊന്നോളൂ... മുന്നില്‍ തന്നെ നില്‍പ്പുണ്ട്. എന്നൊക്കെ രാഹുല്‍ അയാളോട് ദേഷ്യത്തില്‍ പറഞ്ഞു. അതൊക്കെ വളരെ ശാന്തമായി കേട്ടിട്ട് അയാള്‍ പറഞ്ഞു.. ' അതെ ഞാന്‍ തന്നെയാണ് തന്റെ ചങ്ങാതിമാരുടെ മരണത്തിനു കാരണം, അവരെ കൊണ്ട് തന്നെ ഞാന്‍ അത് ചെയ്യിപ്പിച്ചു,വേദന അറിയിച്ചു തന്നെ.പക്ഷേ തന്നെ ഞാന്‍ കൊല്ലില്ല... ' ഇത് കേട്ട് രാഹുല്‍ വളരെ ദയനീയമായ അവനെ നോക്കി. അയാള്‍ ചോദിച്ചു ഇനി രാഹുലിന് ഞാന്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് അറിയേണ്ട? രാഹുല്‍ മറുപടി കൊടുക്കും മുന്നേ അയാള്‍ പറഞ്ഞു തുടങ്ങി .തനിക്ക് ഓര്‍മ്മയുണ്ടോ ഗൗരി എന്ന് പേരുള്ള പെണ്‍കുട്ടിയെ' ഗൗരിയുടെ പേരുകേട്ട അമ്പരപ്പായിരുന്നു രാഹുലിന്. അങ്ങനെ രാഹുലിന് മറക്കാന്‍ പറ്റുന്ന ഒരു പേര് ആയിരുന്നില്ല
ഗൗരിയുടെത്... അയാള്‍ വീണ്ടും പറഞ്ഞു... ' രാഹുലിന് അറിയാം ഗൗരിയെ.... മൂന്നുവര്‍ഷം പ്രണയിച്ച വരല്ലേ നിങ്ങള്‍.. ' രാഹുലിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. രാഹുല്‍ പറഞ്ഞു' അറിയാം ഞാന്‍ ഈ ലോകത്ത് എന്റെ പെണ്ണായി കണ്ടിരുന്നത് ഗൗരിയെ ആയിരുന്നു അവളെ മാത്രം. പക്ഷേ ഒരു ദിവസം പെട്ടെന്ന് അവള് എന്റെ ജീവിതത്തില്‍ നിന്നും പടിയിറങ്ങി. എന്തിനാണെന്ന് പോലും പറയാതെ അവള്.. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മുഖമുടി ഇട്ട ആള് പറഞ്ഞു എനിക്കറിയാം രാഹുലിന് ഗൗരിയെ എത്ര ഇഷ്ടമായിരുന്നു എന്ന്.
അതുപോലെ ഗൗരി. എനിക്കും എന്റെ ജീവനായിരുന്നു അവള്, അതു പറഞ്ഞു തീര്‍ത്തതും അയാള്‍ അയാളുടെ മുഖംമൂടി മാറ്റി ആ മുഖം കണ്ടു രാഹുല്‍ ഞെട്ടി. തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ അവന് അവനേ വിളിച്ചു ഗിരീഷേ നീ. ഗിരീഷ് ഗൗരിയുടെ ഏട്ടന് ആയിരുന്നു. രാഹുല്‍ ചോദിച്ചു' നീ ആയിരുന്നു അവരെ ?? എന്തിന് ? ഗൗരിയുമായി അവര്‍ക്ക് എന്താണ് ബന്ധം? ഗൗരി എവിടെയാണ്? അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ രാഹുല്‍ ഒറ്റശ്വാസത്തില്‍ ചോദിച്ചു. ഗിരി ഒരല്പം നേരം മൗനമായി ഇരുന്നിട്ട് പറഞ്ഞു തുടങ്ങി ' ബികോമിന് അഡ്മിഷന് എടുത്ത നമ്മള് അഞ്ചുപേരും കൂട്ടുകാരായത് പെട്ടെന്നായിരുന്നു. അന്നുതൊട്ട് നമ്മള് ബസ്റ്റ് ഫ്രണ്ട്സുമായി. അങ്ങനെയാണ് എന്റെ ഗൗരി നിന്നെ സ്നേഹിച്ചത്... കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ എനിക്ക് എതിര്‍ക്കാനും തോന്നിയില്ല കാരണം അവളുടെ സന്തോഷം ആയിരുന്നു എനിക്ക് എന്നും വലുത്. എന്നാല്‍ ഒരു ദിവസം അവള് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി വന്നു. ചോദിച്ചിട്ടും മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ഒരുപാട് തവണ ചോദിച്ചെങ്കിലും അവള് ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. ഒരു ദിവസം അവള് എന്ന് പറഞ്ഞു അവന് ആ മരച്ചുവട്ടില്‍ ഇരുന്നു. രാഹുല്‍ അവന്റെ അടുത്തേക്ക് ചെന്നിട്ട് അവനോട് ചോദിച്ചു ' ഗിരി ബാക്കി പറ ഒരു ദിവസം അവള്? ' കണ്ണുനീര് അടക്കിപ്പിടിച്ച് അവന് രാഹുലിനോട് പറഞ്ഞു ഗൗരി ആത്മഹത്യ ചെയ്തുവെന്ന്. തന്റെ കാതുകളെ അവന് വിശ്വസിക്കാന്‍ ആയില്ല. അവന് വീണ്ടും ഗിരിയോട് ചോദിച്ചു ' നീ എന്താ പറഞ്ഞേ? 'രാഹുല്‍ ചോദിച്ചു തീരും മുന്നേ ഗിരി പറഞ്ഞു ' അതെ അവളുടെ ജീവന് ഉപേക്ഷിച്ച് ഒരിക്കലും തിരിച്ചു വരില്ല എന്ന് ഉറപ്പുള്ള ലോകത്തിലേക്ക് അവള് പോയി. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന സമയമായിരുന്നു അത്. നിങ്ങളെ വിളിക്കാന്‍ വേണ്ടി ഫോണ്‍ എടുത്തപ്പോള്‍ ആയിരുന്നു അവളുടെ ഡയറി എന്റെ കണ്ണില്‍ പെട്ടത്. അത് വായിച്ച് ഞാന്‍ തീരുമാനമെടുത്തത് അവളുടെ മരണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന്. അതുകൊണ്ടുതന്നെ അവളുടെ മരണം ഒരിക്കലും ആരും അറിയരുത് എന്ന് കരുതിയാണ് ഞാന്‍ ഇവിടം വിട്ടു പോയത്. ഇതുപോലെ തീര്‍ക്കാന്‍ വേദന എന്തെന്ന് അറിയിച്ച് ഭയപ്പെടുത്തി കൊല്ലുവാന്‍,
ദേഷ്യത്തോടെ ഗിരി പറഞ്ഞു. അത് കേട്ടതും രാഹുല്‍ അവനോടു ചോദിച്ചു ' ഗൗരിയുടെ ആത്മഹത്യയും തന്റെ സുഹൃത്തുക്കളും തമ്മില്‍ എന്താ ബന്ധം? ' അതിന് മറുപടിയായി ഗിരീഷ് ഗൗരിയുടെ ഡയറി രാഹുലിനെ മുന്നിലേക്ക് നീട്ടി. എന്നിട്ട് അതിലെ ഗിരീഷ് ഹൈലൈറ്റ് ചെയ്തു വെച്ച ഭാഗം അവനോട് വായിച്ചു നോക്കാന്‍ പറഞ്ഞു. അതില്‍ എഴുതിയിരുന്നത് ഇങ്ങനെ ' ഇനി ഒരിക്കലും ആ പഴയ ഞാന്‍ ആവാന്‍ എനിക്ക് കഴിയില്ല.. അവര്‍ മൂന്നുപേരെയും കൊല്ലാനുള്ള പക എനിക്കുണ്ട് പക്ഷേ അവര്‍ പറഞ്ഞ പോലെ വെറും പെണ്ണായി പോയി ഞാന്‍ ഇനി മരണമല്ലാതെ എന്റെ മുന്നില്‍ വേറൊരു വഴിയില്ല എന്റെ മരണം ഒരിക്കലും രാഹുല്‍ ഏട്ടന് അറിയരുത്. ഏട്ടന് ഈ അനിയത്തിക്ക് മാപ്പ് തരണം ഞാന്‍ പോവുകയാണ്.' ഇതു വായിച്ചതും രാഹുല്‍ ഉറക്കെ കരയാന്‍ തുടങ്ങി തന്റെ സുഹൃത്തുക്കളുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാഹുല്‍ ഗൗരിയെ ഓര്‍ത്ത് ഒരുപാട് കരഞ്ഞു. ഇതുവരെ അവളെ തെറ്റിദ്ധരിച്ചു എന്നുള്ള കുറ്റബോധം അവന്റെ ഉള്ളം കാര്‍ന്നു തിന്നാന്‍ തുടങ്ങി. ഗിരി രാഹുലിനെ ആശ്വസിപ്പിച്ചു. താന്‍ വേദന എന്താണെന്നറിയിച്ചാണ് അവരെ കൊന്നത് എന്ന് ഗിരി പറഞ്ഞു. അനിയത്തിക്ക് വേണ്ടി ഇത്രയെങ്കിലും താന്‍ ചെയ്യണ്ടേ എന്ന് ഗിരി രാഹുലിനോട് ചോദിച്ചു. മറുഭാഗത്ത് രാഹുലിന് തന്റെ സുഹൃത്തുക്കളോട് ഒരു വാക്ക് ചോദിക്കാന്‍ പറ്റില്ലലോ എന്നോര്‍ത്ത് വിഷമമായിരുന്നു. പക്ഷേ അവര്‍ അര്‍ഹിച്ച ശിക്ഷ തന്നെ ആയിരുന്നു അവര്‍ക്ക് കിട്ടിയത് അതില്‍ രാഹുല്‍ സമാധാനിച്ചു. എന്നാല്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ഗൗരിയെ കാണും എന്നുള്ള പ്രതീക്ഷ അവനില്‍ ഉണ്ടായിരുന്നത് ഇനി ഒരിക്കലും നടക്കാന്‍ പറ്റാത്ത സ്വപ്നമായി മാറി. ഗൗരി രാഹുലിന് എന്നും ഒരു നോവായി മനസ്സില്‍ കിടന്നു. ഗൗരിയെ ഓര്‍ത്തു മനം നൊന്തെങ്കിലും അവളുടെ മരണത്തിന് ഉത്തരവാദികള്‍ക്ക് തക്ക ശിക്ഷ തന്നെയാണ് കിട്ടിയതെന്ന് സമാധാനിച്ച് അവര്‍ രണ്ടും അവിടെ നിന്നിറങ്ങി.
-------------------------------
© abhirami anil
4 Comments
ആഹാ.. കൊള്ളാം .. ഒരു സിനിമയ്ക്ക് എഴുതിയ "വൺ ലൈൻ കഥപോലെ" തോന്നി. ഒരു വ്യത്യസ്തമായ രീതി. ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ
ReplyDeleteവേറിട്ട രചന 👌👌
ReplyDeleteകഥ അസ്സലായിട്ടുണ്ട് ��������
ReplyDeleteകഥ വായിച്ചു വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതുക.
ReplyDelete