കാര്‍ണ്ണിവറസ് - 1 | അജുസ് കല്ലുമല-രമ്യാസുരേഷ്

web-novel-carnivorous


ഈ നോവലിലെ കഥാപാത്രങ്ങളും കഥയും തികച്ചും സാങ്കല്‍പ്പികമാണ്.

കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശബരി എക്സ്പ്രസ് തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങി.
രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് മേല്‍പ്പാലത്തിന്റെ പടികള്‍ കയറുമ്പോള്‍ ശ്രീധന്യയുടെ ഫോണില്‍ അമ്മയുടെ വിളിയെത്തി. 

''ആ... അമ്മാ... കായംകുളമെത്തിയമ്മാ...''

''അഞ്ചരയായല്ലോ മോളേ... ബസ്സുണ്ടാവോ അവിടേക്ക്...ഇരുട്ടുംമുന്നേ അങ്ങെത്തുമോ ശ്രീ...''

''അമ്മാ... ഞാനിപ്പോ അമ്മേടെ പഴയ ശ്രീക്കുട്ടി മാത്രമല്ല... കേരളാ പൊലീസിലെ ഒരു വനിതാ പോലീസാണ്... മറക്കരുത്... ധൈര്യമായിരിക്കെന്റെ കാര്‍ത്തൂട്ടീ...''

മേല്‍പ്പാലത്തിന്റെ പടികളിറങ്ങി റെയില്‍വേ സ്റ്റേഷന് മുന്നിലെത്തിയപ്പോള്‍ അടൂര്‍ ബോര്‍ഡുമായി കെഎസ്ആര്‍ടിസി വേണാട് ബസ്, ബസ് ബേയില്‍ യാത്രക്കാരെ കയറ്റി മുന്നോട്ടെടുക്കുന്നു.

''സാര്‍.... പ്ലീസ്....'' ആള്‍ക്കൂട്ടത്തില്‍ നിന്ന് ശ്രീധന്യ ഡ്രൈവറെ നോക്കി വിളിച്ചു. 

ശബ്ദം ഉദ്ദേശിച്ചതിലും അധികമായി ഉയര്‍ന്നുപോയി. അവിടെയുണ്ടായിരുന്നവര്‍ എല്ലാം ശ്രീധന്യയെ നോക്കി. ബസ് ഡ്രൈവര്‍ ബസ് നിര്‍ത്തി. പുറത്തും രണ്ട് കയ്യിലും ബാഗുകളുമായി വരുന്ന ശ്രീധന്യയെ കണ്ട് കണ്ടക്ടര്‍ ഡോര്‍ തുറന്നു കൊടുത്തു. 

''ഒന്ന്... ഹെല്‍പ്പ് ചെയ്യാമോ ...'' വലതുകൈയ്യിലെ ബാഗ് കണ്ടക്ടര്‍ക്ക്നേരെ ഉയര്‍ത്തി ശ്രീധന്യ ചോദിച്ചു. 

ചെറുപ്പക്കാരനായ കണ്ടക്ടര്‍ ഗൗരഭാവം മുഖത്ത് വരുത്തി ബാഗ് വാങ്ങി ബസ്സിലേക്ക് എടുത്തുവെച്ചു. 

ശ്രീധന്യയെയും കയറ്റി ബസ് മുന്നോട്ടെടുത്തു. 

ടിക്കറ്റിന്റെ ബാക്കി പണം കൊടുക്കുമ്പോള്‍ കണ്ടക്ടര്‍ വെറുതേ ചോദിച്ചു.

''എവിടാ പഠിക്കുന്നേ...''

''ഏയ്... പഠിക്കുവല്ല ജോലിക്ക് പോകുവാ...'' 

''ജോലിക്കോ എവിടേ...''

''എസ്.ഐയാ ചാരുംമൂട് പൊലീസ് സ്റ്റേഷനില്‍...''

''ഓ... മാഡം... ശരി മാഡം...'' കണ്ടക്ടര്‍ പിന്നിലേക്ക് നടന്നു.

ബാഗുകളിലൊന്നിനെ മടിയിലേക്കെടുത്ത് വെച്ച് ശ്രീധന്യ ബസിന്റെ വിന്‍ഡോയോട് ചേര്‍ന്നിരുന്നു. 
ഒറ്റയ്ക്കായ നിമിഷം...

രാവിലെ പാലക്കാടു നിന്ന് ശബരി എക്സ്പ്രസ്സില്‍ കയറിയത് മുതല്‍ അടുത്തടുത്ത് ആളുകളുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ബസ്സില്‍ മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒറ്റയ്ക്ക്...
.... അവള്‍ക്ക് എന്ത് വേദനയെടുത്ത് കാണും... അവസാനം അവസാന നിമിഷം അവളെന്താവും ചിന്തിച്ചിട്ടുണ്ടാവുക... തീയാളി പടര്‍ന്നപ്പോള്‍, മരണം മുന്നില്‍ കാണുമ്പോള്‍....
ശ്രീധന്യയുടെ മനസ്സ് പിടഞ്ഞു. 

മനസ്സില്‍ ആളിപ്പടരുന്ന അഗ്‌നിയും നിലവിളിയുമായിരുന്നു.

ട്രെയിനില്‍ അടുത്തടുത്ത് യാത്രക്കാര്‍ ഉണ്ടായതിനാല്‍ ആ ദുരിത ഓര്‍മ്മകളെ മനസ്സിലേക്ക് വരാതെ കാത്തു.. പക്ഷേ ഇപ്പോള്‍ ബസ്സിലെ തനിച്ചിരിപ്പില്‍ അവളുടെ മനസ്സിലേക്ക്  പെയിതത് ഇറങ്ങി യ ഓര്‍മകളുടെ ജലവള്ളികള്‍ ചെന്നു നിന്നത് ഡിഗ്രീ ക്ക് ജോയിന്‍ ചെയ്ത ആദ്യ ദിനങ്ങളില്‍ ആയിരുന്നു .
മഴക്കാലം അവസാനിക്കാന്‍ ഇനി രണ്ടോ മുന്നോ ആഴ്ചകളെ ഉള്ളൂ അങ്ങിനെ യിരിക്കെ ആണ്  മഴക്കാലത്തിന്റെ  അവസാന തുള്ളി പോലെ  എന്നിലേക്ക് വന്ന കൂട്ട് ആയിരുന്നു   നീലാംബരി
നീണ്ടു കറുത്ത മുടിയും വിടര്‍ന്ന കണുകളും ആയി  തനി പാലക്കാടന്‍ അഴക്ക്     കുറഞ്ഞ ദിവസം കൊണ്ട് തന്നെ  നീലാംബരി   കോളേജ് ലെ സഹപാഠികളും അധ്യാപകരും ക്കും ഏറെ പ്രിയപ്പെട്ട  കവി ഉം സഖാവും ഒക്കെ ആയി .ഞാങ്ങള്‍ക്ക് എന്നും രാവിലെ കോളേജ് എത്തും മുന്നേ   പാലക്കാട് ലെ നഗരമധ്യത്തിലെ കോട്ടയില്‍ ക്ഷേത്ര ദര്‍ശനം നടത്തുക പതിവ് ആകി  ഭക്തി കൂടിയത് കൊണ്ട് ഒന്നും അല്ല ട്ടോ  അവിടത്തെ കരിവാക കൂട്ടവും തണുപ്പും. നെയ് തിരി ഗന്ധവും മാത്രം ആണ് കാരണം .. എന്നാല്‍ പല്ലപോഴും ഞാന്‍ എത്തും മുന്നേ നീലു എന്നെ കാത് നില്‍പുണ്ടവും. അവിടെ ഉള്ളവരുടെ നോട്ടവും ഭാവവും ഒരു മാതിരി സദാചാര നോട്ടം ... എന്നിട്ടും അത് ഒന്നും നിര്‍ത്തിയില്ല ...  മാസ ങ്ങള്‍ കഴിഞ്ഞ് പോയി   കോളേജ്  അംഗണത്തില്‍ ഇലക്ഷൻ്റെ തിരക്കില്‍ ആണ്  സീനിയര്‍ അനിരുദ്ധന്‍ നിലാംബരി ആയി  കൂടുതല്‍ അടുത്തത്. . അ വഴി ചെന്നെത്തിയത് പ്രണയത്തില്‍ തന്നെ   അവിടന്ന് അങ്ങോട്ട് ഉള്ള ദിവസങ്ങളില്‍. ഞങ്ങള്‍ക്ക് ഇടയില്‍ ഒരു സംസാര വിഷയ മായി നിലാംബരി യുടെ അനിയെട്ടന്‍ നിറഞ്ഞു അത്ര മേല്‍ ആഴത്തില്‍  വേരോട്ടമുള്ള പ്രണയ മരമായ് കോളേജ് ആവരെ വളര്‍ത്തി  അവിടെ ഉള്ള ഓരോ ഇടവഴികളും  മരതണലും  അവരുടെ പ്രണയം പറഞ്ഞിരുന്നു.
തണുത്ത  കാറ്റ് പതിയെ  വിളിച്ചുണര്‍ത്തിയ പോലെ ഇറങ്ങാന്‍  ആയോ  എന്തോ.
*******                    ******                *****
ചാരുംമൂട് ജംഗ്ഷന്‍. 6.15നുള്ള ഇലഞ്ഞിക്കല്‍ ബസ് അടൂര്‍ഭാഗത്തുനിന്ന് വടക്കോട്ട് തിരിഞ്ഞു. കിഴക്കോട്ടുള്ള സിഗ്‌നലില്‍ പച്ചലൈറ്റ് തെളിഞ്ഞു. വേണാട് കിഴക്കേ ബസ്റ്റോപ്പിലേക്ക് നീങ്ങി.

''ചാരുംമൂട്.... മാഡം... ഇറങ്ങണ്ടേ...'' അടുത്ത് വന്ന് വിളിച്ചു കണ്ടക്ടര്‍.

ശ്രീധന്യ  ചിന്തകളില്‍ നിന്നുണര്‍ന്നു. 

'ഒന്ന് ഹെല്‍പ്പ് ചെയ്യാമോ...'' ശ്രീധന്യ ബാഗ് കണ്ടക്ടര്‍ക്ക് നേരെ നീക്കി. 

''പിന്നെന്താ...'' കണ്ടക്ടര്‍ ഒരു ബാഗെടുത്ത് വാതിലിലേക്ക് നടന്നു. 

സന്ധ്യമയങ്ങിയാല്‍ ചാരുംമൂട് ജംക്ഷന്‌ ഒരു പ്രത്യേക ഉണര്‍വ്വാണ്. എല്ലാ തൊഴിലിടങ്ങളിലും ജോലിയെടുക്കുന്നവര്‍, വിവിധ ഉദ്യോഗസ്ഥര്‍ അങ്ങനെ അങ്ങനെ... നാനാതരം ആളുകളെ കൊണ്ട് ചാരുംമൂട് ജംക്ഷന്‍ നിറയുന്നത് സന്ധ്യകളിലാണ്.

കിഴക്കേ ബസ്റ്റോപ്പില്‍ ബസ്സിറങ്ങിയിട്ട് ശ്രീധന്യ പടിഞ്ഞാറേക്ക് സിഗ്‌നലിന്റെ ഭാഗത്തേക്ക് ഒരു ബാഗ് തോളിലും ഒരു ബാഗ് കയ്യിലുമായി നടന്നുവന്നു. ചുനക്കര ക്ഷേത്രത്തിന് അടുത്താണ് പേയിംഗ് ഗസ്റ്റായി താമസിക്കാനുള്ള വീട്. 6.30ന് അതുവഴിയുള്ള ബസ് കിട്ടുമെന്ന് സരിതാമ്മ ഫോണില്‍ വിളിച്ച് പറഞ്ഞതാണ്.

ഫുട്പാത്തിലൂടെ വടക്കോട്ട് തിരിഞ്ഞപ്പോള്‍ കയ്യില്‍ സിഗരറ്റുമായി ഒരാള്‍ നില്‍ക്കുന്നു.

''സര്‍, പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കാന്‍ പാടില്ല...''അനീതിയോട് പ്രതികരിക്കുന്ന ശീലം അപരിചതമായ സ്ഥലത്ത് ശ്രീധന്യയില്‍ നിന്ന് അറിയാതെ ഉയര്‍ന്നു.

''ഇല്ല... ഞാനിത് കത്തിച്ച് വലിക്കാറില്ല... വെറുതേ ഇങ്ങനെ...''

''മോളേ...ഇവിടുത്തെ നമ്പര്‍വണ്‍ സ്മോക്കറായിരുന്നു. ഇപ്പോള്‍ നിര്‍ത്തി. എങ്കിലും സിഗറ്റിങ്ങനെ പിടിച്ചുനിന്നാലേ  കാര്യം പറയാനൊരു ഫ്ളോ ഉണ്ടാവൂ... എവിടെ പോവുകയാ... ഒരു ഓട്ടോ പിടിച്ച് പോവരൂതോ നല്ല ഭാരമുണ്ടല്ലോ ബാഗിന്...''

''സാരമില്ല... ഞാന്‍ ഇവിടുത്തെ സ്റ്റേഷനില്‍ ചാര്‍ജ് എടുക്കാന്‍ വന്ന സിപിഒയാണ്...''

''ആഹാ... ബൈജുസാര്‍ പറഞ്ഞിരുന്നു നാളെയൊരു വുമണ്‍ സിപിഒ എത്തുമെന്ന്...അത് മോളാ...'' അയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ ശ്രീധന്യ കയ്യിലിരുന്ന ബാഗ് താഴേക്ക് വെച്ചു. അത്ഭുതത്തോടെ ആളെ നോക്കി. ആറടി ഉയരമുള്ള അദ്ദേഹം സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കുമെന്ന് ശ്രീധന്യ ചിന്തിച്ചു. 

''സോറി സര്‍... ഞാന്‍ ആളറിയാതെ...''

''സാരമില്ല... നാളെ രാവിലെ ഞാന്‍ സ്റ്റേഷനിലേക്ക് വരുന്നുണ്ട് അപ്പോള്‍ പരിചയപ്പെടാം...''

''ശരിസാര്‍... പോട്ടെ...അവിടല്ലേ ചുനക്കര ക്ഷേത്രത്തിലേക്കുള്ള ബസ് വരുന്നത്...''

''മാഡം നില്‍ക്ക് ഞാന്‍ ഓട്ടോ വിളിച്ച് തരാം...'' അയാള്‍ അതുവഴി പോയ ഓട്ടോ കൈകൊട്ടി വിളിച്ചു. ഓട്ടോഡ്രൈവര്‍ ഓട്ടോ തിരിച്ച് അവര്‍ക്കടുത്തെത്തി.
''എന്താ അച്ചായാ...'' 
''ബിജൂ... ഇത് നമ്മുടെ സ്റ്റേഷനിലെ പുതിയ സിപിഓയാ... ഒന്ന് താമസിക്കുന്നിടത്ത് വിട്ടിട്ട് വാ... വന്നിട്ടെന്നെ കാണ്... ഞാന്‍ ഗ്രാന്റ് ഹോട്ടലില്‍ കാണും...''  

''ഓ... ശരി... കയറ് സാറേ...'' ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

ശ്രീധന്യ ബാഗുകളുമായി ഓട്ടോയില്‍ കയറി. 

''ആരാ അങ്കിള്‍ അത്...''

''അതാണ് അച്ചായന്‍... ചാരുംമൂടിന്റെ ജിഹ്വാ എന്നാ അറിയപ്പെടുന്നത്...'' ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി. ഡ്രൈവര്‍ ബിജു തുടര്‍ന്നു...''ആളൊരു പത്രക്കാരനാ...ഞങ്ങളുടെയെല്ലാം അച്ചായന്‍...''

''സ്റ്റേഷനിലൊക്കെ നല്ല പിടിപാടാണല്ലേ... ഞാനറിയാതെ സിഗരറ്റ് വലിക്കരുതെന്ന് പറയുകയും ചെയ്തു.'' ശ്രീധന്യ നേരിയ ഭയത്തോടെയാണത് പറഞ്ഞത്...

''സ്റ്റേഷനില്‍ മാത്രമല്ല... സ്റ്റേറ്റ് ഗവണ്‍മെന്റിലും സെന്‍ട്രല്‍ ഗവണ്‍മെന്റിലും പിടിപാടുള്ള  മനുഷ്യനാ...''  

''ഈശ്വരാ... ഇനി എനിക്ക് പണിയാവോ... ആവോ....'' ശ്രീധന്യ മെല്ലെ പറഞ്ഞു.

(തുടരും)

© ajuskallumala_ramya suresh

Post a Comment

4 Comments

  1. This comment has been removed by the author.

    ReplyDelete
  2. തുടക്കം നന്നായിട്ടുണ്ട്. കൊള്ളാം .. പോരട്ടെ അടുത്ത ഭാഗം. അഭിനന്ദനങ്ങൾ.
    From
    Premraj

    ReplyDelete