കവിത
നാലുകെട്ടും നടുമുറ്റവും
ചാരത്ത് നല്ലൊരു തുളസിത്തറയും
തെക്കിനി തളത്തിൽ മുറ്റത്തൊരറ്റത്ത്
ചക്കരമാവും, കൂവളവും പിന്നെ
മുറ്റം നിറയെ പൂവിട്ടു നിൽക്കുന്ന
മഞ്ഞമന്ദാരവും ചേമന്തിയും
എല്ലാമെനിക്കേറെ പ്രിയമുള്ളോരോർമകൾ.
തെക്കേ തൊടിയിൽ
തേവാരക്കുളത്തിൻ
കൽപടവിനോരത്തിരുന്നു ഞാൻ മുത്തശ്ശി കഥ കേട്ട്
അമ്മ തൻ മടിയിൽ വീണുറങ്ങുമ്പോൾ
മാറോട് ചേർത്തെന്നെ പാടിയുറക്കി പിന്നെ, വാരി പുണർന്നെന്നെ കാലത്തുണർത്തി.
എല്ലാമിന്നുമോർക്കുമ്പോൾ മനസിൽ സുഖമുള്ള ജാലകം തുറക്കുന്നു.
ക്ഷണിക ജീവിതയാത്രയിൽ ഞാനെന്റെ ഓർമകൾ തുന്നിതാഴിട്ടുപൂട്ടുന്നു;
വല്ലപ്പോഴെങ്കിലും വെറുതെ ഓർമിക്കുവാൻ.
⧫ചാരത്ത് നല്ലൊരു തുളസിത്തറയും
തെക്കിനി തളത്തിൽ മുറ്റത്തൊരറ്റത്ത്
ചക്കരമാവും, കൂവളവും പിന്നെ
മുറ്റം നിറയെ പൂവിട്ടു നിൽക്കുന്ന
മഞ്ഞമന്ദാരവും ചേമന്തിയും
എല്ലാമെനിക്കേറെ പ്രിയമുള്ളോരോർമകൾ.
തെക്കേ തൊടിയിൽ
തേവാരക്കുളത്തിൻ
കൽപടവിനോരത്തിരുന്നു ഞാൻ മുത്തശ്ശി കഥ കേട്ട്
അമ്മ തൻ മടിയിൽ വീണുറങ്ങുമ്പോൾ
മാറോട് ചേർത്തെന്നെ പാടിയുറക്കി പിന്നെ, വാരി പുണർന്നെന്നെ കാലത്തുണർത്തി.
എല്ലാമിന്നുമോർക്കുമ്പോൾ മനസിൽ സുഖമുള്ള ജാലകം തുറക്കുന്നു.
ക്ഷണിക ജീവിതയാത്രയിൽ ഞാനെന്റെ ഓർമകൾ തുന്നിതാഴിട്ടുപൂട്ടുന്നു;
വല്ലപ്പോഴെങ്കിലും വെറുതെ ഓർമിക്കുവാൻ.
---------- ❤❤❤❤ ----------
ഇ-ദളം മീഡിയ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം, നോവല്‍, ഫീച്ചറുകള്‍ എന്നിവയുടെയും മറ്റു രചനകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളുടെ പകര്‍പ്പവകാശം സംബന്ധിച്ച പരാതിയുണ്ടായാല്‍ ഇ-ദളം ഗ്രൂപ്പ് കക്ഷിയായിരിക്കുന്നതല്ല.
കമന്റ് ബോക്‌സില്‍ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരെ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായപ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
---------- ❤❤❤❤ ----------
0 Comments