നഗരം ദരിദ്രം | പ്രസാദ് ശ്രീധര്‍



ഭാര്യയുടെ ബന്ധുവീട് സന്ദര്‍ശിക്കാനാണ് ആ നഗരത്തലെത്തിയത്. ഇടപ്പള്ളിയിലുള്ള വീടിനോട് ചേര്‍ന്ന് പ്രമുഖ കെട്ടിട നിര്‍മ്മാണഗ്രൂപ്പിന്റെ വലിയ ഫ്‌ലാറ്റ് സമുച്ചയം ആകാശത്തെ ചുംബിച്ചു നില്‍ക്കുന്നു.

വര്‍ഷങ്ങളായി അവിടെ തമസിക്കന്ന ബന്ധു അന്ന് നാലിയിരം രൂപയ്ക്ക് വാങ്ങിയ വീടിന് പിറകിലുള്ള ചതുപ്പ് നിലത്തിന് ഫ്‌ലാറ്റുകാര്‍ 'ഒന്നരക്കോടി പറഞ്ഞിട്ടും കൊടുക്കുന്നില്ലെന്ന് പറഞ്ഞു പോലും ആ ചേട്ടന്‍'

വേണ്ട രീതിയില്‍ പൈലിംഗ് നടത്താതെ 'നീര്‍ക്കുണ്ട'ത്ത് കെട്ടി പൊക്കിയ ഫ്‌ലാറ്റ് താഴ്ന്ന് ചരിഞ്ഞു. അവസാനം ഫ്‌ലാറ്റ് മുതലാളി ആത്മഹത്യയില്‍ അഭയം തേടിയ കഥയും
ചേട്ടന്‍ പറഞ്ഞു.
നാട്ടുകാരില്‍ നിന്നും ലക്ഷങ്ങള്‍ ശേഖരിച്ചു ഫ്‌ലാറ്റ് പണിഞ്ഞ പാവം മുതലാളിയ്ക്ക്
'നീര്‍ക്കുണ്ടെന്നാല്‍ ചെളിക്കുണ്ടാണെന്ന്
മനസ്സിലാക്കാന്‍ കഴിയാതെ പോയിട്ടുണ്ടാവും.

ചേട്ടനുമൊപ്പം കാറില്‍ ആ നഗരമൊന്ന് കറങ്ങി. ഒന്നാം വര്‍ഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ, കുടയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന പ്രണയ ജോഡികളുടെ താവളം മറൈന്‍ ഡ്രൈവ്''.  കുട്ടികളുടെ വിഹാരകേന്ദ്രം സുഭാഷ്  പാര്‍ക്ക്, ചക്കക്കുരു പായ്ക്കറ്റിലാക്കി കിലോയ്ക്ക് 1500 രൂപയ്ക്ക് വില്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മാള്‍ ലുലു'. തീപ്പെട്ടി കൂട് അടുക്കുന്നത് പോലെ  കെട്ടിപ്പൊക്കി കൊണ്ടിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങള്‍.

കൊള്ളാം

'മോനെ ദാണ്ടെ അവിടെ ഒരു പത്ത് സെന്റ് നമുക്കുണ്ട് ' ഇവിടെ ഒരു നാലു സെന്റ് അന്ന് നാലിയിരം രൂപയ്ക്ക് വാങ്ങിയതാ, ഇത് മൂവായിരത്തിന് ' പോകുന്ന വഴി ഒരു   അഞ്ചാറ് പ്‌ളോട്ടുകളെങ്കിലും കാട്ടി ചേട്ടന്‍ ഇങ്ങനെ പറഞ്ഞു  കാണും.

 കോടികളുടെ ആസ്തിയുള്ള മനുഷ്യനാ അടുത്തിരിക്കുന്നത്

ഞാന്‍  ചേട്ടനെ ആരാധനയോട് നോക്കി

നമുക്കുമുണ്ടായിരുന്നു .... അപ്പന്‍

കെട്ടിട നിര്‍മ്മാണ ഗ്രൂപ്പുമായി ചേട്ടന് നല്ല പരിചയം

ഒരു ഫ്‌ലാറ്റുവാങ്ങിയാലോ?

നമ്മള് നമ്മുടെ പിതാമഹന്‍മാരെപ്പോലെയാവരുതല്ലോ?

വില അന്വേക്ഷിച്ചു.

' 'രണ്ടു ബാത്ത് അറ്റാച്ച്ഡ് റൂമും അടുക്കളയും
 ഡൈനിംഗ് റൂമുമുള്ള ഒരു ഫ്‌ലാറ്റിന് 85 ലക്ഷം '

 ''മൂന്ന് ബെഡ് റൂമാണെങ്കില്‍  95 ലക്ഷം '

കാലില്‍ എന്തോ കടിയ്ക്കുന്നു.

'ശ്ശെ കൊതുക് '

പേഴ്‌സെടുത്ത് തുറന്ന് നോക്കി

ഉണ്ടായിരുന്ന കോണ്‍ഫിഡെന്‍സെല്ലാം എതിലെയോ ചോര്‍ന്നു പോയി... നുള്ളി പെറുക്കിയാല്‍ രണ്ടായാരിത്തിയഞ്ഞൂറ് ,മൂവായിരം രൂപാ കാണും.

ദേഷ്യത്തില്‍ കാലിനിട്ടൊരടി...  ഛെ എന്തിര്
കൊതുകാ ചേട്ടാ ''നിങ്ങളൊക്കെ എങ്ങനെയിവിടെ കഴിയുന്നു.'

ചേട്ടനെന്നെ ദയനീയമായി നോക്കി.  ഞാനൊന്നു ചൂളിയോ'.'
എന്താണാവോ ആ നോട്ടത്തിന്റെ അര്‍ത്ഥം

പതുക്കെ പേഴ്‌സ് മടക്കി പോക്കറ്റിലിട്ടു.
ആശ്വാസത്തിനായി  ആ വരികള്‍ ഓടിയെത്തി.

  'നാട്യ പ്രധാനം നഗരം ദരിദ്രം
  നാട്ടിന്‍ പുറം നന്‍മകളാല്‍ സമൃദ്ധം.'

അല്ല !  ഞാന്‍  ആ വരികളില്‍ അഭയം തേടി.

OOOOOOOOOOOOOOOO




                                                           --------❤❤❤❤--------
ഇ-ദളം മീഡിയ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം, നോവല്‍, ഫീച്ചറുകള്‍ എന്നിവയുടെയും മറ്റു രചനകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളുടെ പകര്‍പ്പവകാശം സംബന്ധിച്ച പരാതിയുണ്ടായാല്‍ ഇ-ദളം ഗ്രൂപ്പ്  കക്ഷിയായിരിക്കുന്നതല്ല. 

കമന്റ് ബോക്‌സില്‍ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരെ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായപ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
 --------❤❤❤❤--------




                               

Post a Comment

0 Comments