ദൂരദർശൻ സീനിയർ വാർത്താ അവതാരകൻ സിജെ വാഹിദ് നു "പ്രേം നസീർ മാധ്യമ പുരസ്ക്കാരം.."
മികച്ച വാർത്താ അവതാരകനും റിപ്പോർട്ടർക്കുമുള്ള പുരസ്കാരമാണ് പ്രേംനസീർ സുഹൃത് സമിതി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്..
ഡോ. എം ആർ തമ്പാൻ ചെയർമാനായ മൂന്നംഗ ജൂറിയാണു മാധ്യമ അവാർഡുകൾ നിർണ്ണയിച്ചത്..
പ്രേം നസീർ സുഹൃത് സമിതി ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ,പനച്ചമ്മൂട് ഷാജഹാൻ,
ജൂറി അംഗങ്ങളായ ഡോ.എം ആർ തമ്പാൻ, സുകു പാൽക്കുളങ്ങര, സുലേഖ കുറുപ്പ് എന്നിവരും ബിനു പണിയ്ക്കരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ആഗസ്റ്റ് 13 ചൊവ്വാഴ്ച വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരം സെൻട്രൽ പബ്ലിക്ക് ലൈബ്രറി ഹാളിൽ മേയർ വികെ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെറ്റി ജലീൽ അവാർഡ് സമ്മാനിക്കും.ഡെപ്യൂട്ടി സ്പീക്കർ വി.ശശി പ്രശസ്തി പത്രം നൽകും.
1986 ൽ കായംകുളത്ത് നിന്ന് തോപ്പിൽ രാമചന്ദ്രൻ പിള്ള ,എ എസ് ഹമീദ് എന്നിവരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരണമാരംഭിച്ച "ലേഖ "വാരികയിൽ അസോസിയേറ്റ് എഡിറ്ററായി പത്ര പ്രവർത്തന മേഖലയിലേക്ക് കടന്നു വന്ന സി.ജെ. വാഹിദ് 1989ൽ ജലവിഭവ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.
കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി ദൂരദർശൻ വാർത്താ അവതാരകനായി പ്രവർത്തിച്ച് വരുന്ന
ഇദ്ദേഹം ദൂരദർശനു വേണ്ടി ഒട്ടേറെ മികച്ച വാർത്താ റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്.
മികച്ച വാർത്താ അവതാരകൻ, റിപ്പോർട്ടർ,കമന്റേറ്റർ,സ്ക്രിപ്റ്റ് റൈറ്റർ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് വാഹിദ് കാഴ്ച വച്ചിട്ടുള്ളത്.
വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി
ഒട്ടേറെ അഭിമുഖങ്ങളും നടത്തിയിട്ടുള്ള വാഹിദ് കൃഷി ദർശനു വേണ്ടിയും ഡോക്യുമെന്ററി കൾക്കായും രചനയും കമന്ററിയും നിർവ്വഹിച്ചത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണു......
"ചരിത്ര വണ്ടിയിലൊരു യാത്ര","ചരിത്രമുറങ്ങുന്ന കായംകുളം"
ചരിത്രമണ്ണിലൊരു ഗവേഷണ സ്ഥാപനം, പച്ചക്കാടിന്റെ വിജയ ഗാഥ, കൃഷിയുടെ രസതന്ത്രം.., നൂറേക്കർ മഹിമ,വിജയൻ പിള്ളയുടെ വിജയഗാ ഥ.,ഇന്ദ്രബാലന്റെ കൃഷിയുടെ ഇന്ദ്രജാലം"തുടങ്ങി വാഹിദ് രചനയും കമന്ററിയും നൽകിയവയിൽ ചിലതു മാത്രം....
ദേശീയ ഗെയിംസ്,നെഹ്രു ട്രോഫി ജലോൽസവം ,ആറന്മുള ജലോൽസവം,ആലപ്പുഴയിലടക്കം നടന്ന സ്കൂൾ കലോൽസവങ്ങൾ,
നിയമസഭാ സമ്മേളനങ്ങൾ ,പ്രളയം
മെയ്ദിനം,മ്യൂസിയം ദിനം, പരിസ്ഥിതി ദിനം, വനിതാദിനം,ഭിന്നശേഷി ദിനം,
ഇവയുമായൊക്കെ ബന്ധപ്പെട്ട പ്രത്യേക റിപ്പോർട്ടുകൾ ഏറെ ജനശ്രദ്ധ ആകർഷിച്ചതാണു..
മികച്ച കമന്റേറ്റർ, വാർത്താ അവതാരകൻ, മാധ്യമ പ്രവർത്തകൻ
എന്നീ നിലകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്..2017ൽ
ദുബായ് പ്രവാസികളുടെ മാധ്യമ പുരസ്കാരവും കരസ്ഥമാക്കിയ വാഹിദ് ,മിമിക്രി, ഫോട്ടൊഗ്രാഫി എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്..
തന്റെ ഫേസ്ബുക്ക് പേജിലെ എന്റെ ഗ്രാമം,എന്റെ കേരളം ചിത്രങ്ങൾക്ക് ഏറെ ജനപ്രീതിയുണ്ട്....
'വാഹിദ് ചെങ്ങാപ്പള്ളി' എന്ന തൂലികാനാമത്തിൽ കഥകൾ ,നർമ്മം ,ലേഖനങ്ങൾ ഫീച്ചറുകൾ എന്നിവയും എഴുതി വരുന്നു.....
ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം ഇലിപ്പക്കുളം ബി ഐ യു പി സ്കൂൾ സ്ഥാപകനും മാനേജരുമായിരുന്ന പരേതനായ ചെങ്ങാപ്പള്ളിൽ കെ ജലാലുദീൻ കുഞ്ഞിന്റേയും പരേതയായ ഫാത്തിമാബീവിയുടെയും ആറു മക്കളിൽ ഇളയമകനാണു സി.ജെ. വാഹിദ്.
മാസിനയാണു ഭാര്യ.
ഇജാസ് വാഹിദ് (എഞ്ചിനീയർ ,ബംഗളുരു )
ഫാത്തിമ എ വാഹിദ് ( എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി) എന്നിവർ മക്കളാണ്.
0 Comments