സരസനായ മമ്മൂഞ്ഞ് സാറിന്റെ ജീവിത കഥ - 1 I വാഹിദ് ചെങ്ങാപ്പള്ളി

Vahid Chengappalli
ങ്ങനാശ്ശേരി എസ്‌ ബി കോളേജിൽ 1939-40 കളിൽ ഇന്റർമീഡിയറ്റിനു ഹോസ്റ്റലിൽ നിന്ന്
 പഠിക്കുമ്പോൽ ഹോസ്റ്റൽ ഫീസ് നൽകാൻ കൈയിൽ കാശില്ലാതിരിക്കേ, ഹോസ്റ്റൽ വാർഡനെ ഫേയ്സ് ചെയ്യാനാവാതെ, അതിലുപരി വീട്ടുകാരെ ബുദ്ധി മുട്ടിക്കാനും തയ്യാറില്ലാതെ ഒരു പതിനെട്ട് വയസ്സുകാരൻ നാടുവിട്ടു . ആ യുവാവ്
എത്തിയത് തമിഴ് നാട്ടിൽ...അവിടെ
അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വലിയ ക്യു കണ്ടു ,ആ ക്യുവിൽ കയറി അയാൾ നിന്നു. മോഹൻലാൽ സിനിമാഡയലോഗ് പോലെ 'ചെന്നുപെട്ടത് അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് നിർദ്ദേശപ്രകാരമുള്ള സേനാ റിക്രൂട്ട്മെന്റ് മടയിൽ.'.

രണ്ടാം ലോകമഹായുദ്ധം വ്യാപിച്ച് വരുന്ന ആ കാലത്ത് കൂടുതൽ സേനാംഗങളെ ആവശ്യമായിരുന്നതിനാൽ ക്യുവിലുണ്ടായിരുന്ന മിക്കവരേയും തിരഞ്ഞെടുത്തു.

സെലക്ഷൻ കിട്ടിയവരിൽ എസ്‌ ബി  കോളേജിൽ നിന്നെത്തിയ യുവാവും ഉണ്ടായിരുന്നു.. കറ്റാനത്തുകാരൻ കുറ്റിയി‌ൽ മുഹമ്മദ് കുഞ്ഞ് എന്ന  യുവാവായിരുന്നു അത്.
 രണ്ടാം ലോകമഹായുദ്ധം വ്യാപിച്ച് തുടങ്ങിയ ആ വേളയിൽ
ഏതാനും ദിവസം ചെറിയ ട്രെയിനിംഗ് ഒക്കെ നൽകിയിട്ട് അവരെ ബ്രിട്ടീഷ് സേനാഭാഗമായി നേരെ ബർമ്മയിലേക്കാണു കൊണ്ട് പോയത്.

രണ്ടാം ലോകമഹായുദ്ധത്തിൽ പേൾഹാർബർ ആക്രമണത്തോടെ മേൽകൈ നേടിയ ജപ്പാൻ മലയായിൽ വച്ച് ബ്രിട്ടീഷ് സൈനികരെ പിടികൂടിയ കൂട്ടത്തിൽ മുഹമ്മദ് കുഞ്ഞ് അടക്കം ചെന്നൈ ബാച്ചും തടവുകാരാക്കപ്പെട്ടു.

കൊടിയ മർദ്ദനങൾക്ക് ശേഷം തടവുകാരെ കൊണ്ട് പോയത് പസിഫിക് സമുദ്രത്തിലെ ന്യൂ ഗിനിയാ ദ്വീപിലേക്ക്.
ജീവൻ നിലനിർത്താൻ മാത്രം ഭക്ഷണം നൽകി ഇവരെ ശിക്ഷിച്ചു കൊണ്ടിരുന്നു.
ന്യുഗിനിയാ തടവുകാരിൽ 12 മലയാളികൾ പെട്ടിരുന്നു.അതിൽ ഒരാൾ ഇലിപ്പക്കുളം പഴയരിയിൽ മുഹമ്മദ് കുഞ്ഞ് ആയിരുന്നുവെന്നതും ചരിത്രം..

അവിടെ വച്ചാണ്   നാട്ടുകാരനെ കുറ്റിയിൽ മുഹമ്മദ് കുഞ്ഞ് തിരിച്ചറിഞ്ഞത്...
ദുരിത മുനമ്പിലാണു ഇവർ വന്ന് പെട്ടത്...
വിശന്ന് വലഞ്ഞ തടവുകാരിൽ ചിലർ മരങ്ങളിൽ നിന്നും കായ്കൾ പറിച്ച് കഴിക്കാൻ ശ്രമം നടത്തിയ വേളകളിൽ വെടിവച്ചിട്ടാണു  ജപ്പാൻ സേന പകരം വീട്ടിയത്...

.ഏറെ നാളത്തെ പട്ടിണിയിൽ അവശരായ തടവുകാർ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടപ്പോൾ നിരത്തി നിർത്തി വെടിവച്ച് കുഴികളിലേക്ക് തള്ളുകയായിരുന്നു..പിന്നീട് ചെയ്തത്..

ഈ കാഴ്ച കണ്ടുനിന്ന പഴയരിയിൽ മുഹമ്മദ് കുഞ്ഞിനടക്കം മാനസിക നില തെറ്റിയെന്നത് മറ്റൊരു ദുരന്തമായി..‌..നിലവിളികളും തേങ്ങ ലുമായി കഴിഞ്ഞ ആ ദിനങ്ങൾ പക്ഷേ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു....

..നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക ആറ്റം ബോംബ് വർഷിച്ചതോടെ 1945ൽ ജപ്പാൻ കീഴടങ്ങി......അത് ദുരിത പൂർണ്ണ ജീവിതത്തിനും പരിസമാപ്തി കുറിച്ചു.

തുടർന്ന് തടവുകാരൊക്കെയും മോചിപ്പിക്കപ്പെട്ടു...പക്ഷെ അപ്പോഴേക്കും പട്ടിണികാരണം അവർക്ക് മനുഷ്യക്കോലം പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു..

പിന്നീട് ഇവരെ ആസ്ട്രേലിയയിൽ കൊണ്ട് പോയി ആഴ്ചകളോളം നല്ല ഭക്ഷണമൊക്കെ നൽകി സാധാരണ മനുഷ്യരേപോലെയാക്കി എന്ന് പറയാം....വസ്ത്രവും പണവുമൊക്കെ നൽകി തുടർന്നു ഇവരെ നാടുകളിലേക്ക്  അയയ്ക്കുകയുമായിരുന്നു.

സമനില തെറ്റിയ പഴയരിയിൽ മുഹമ്മദ് കുഞ്ഞിനെ കുറ്റിയിൽ മുഹമ്മദ് കുഞ്ഞ് എന്ന പട്ടാളക്കാരനോടൊപ്പമാണു ഇൻഡ്യയിലേക്ക് അയയ്ക്കുന്നത്.....

മരിച്ചു പോയി എന്ന് വിധി എഴുതിക്കഴിഞ്ഞ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലേക്ക് തങ്ങളുടെ രണ്ടാം ജന്മവുമായി ഇരു മമ്മൂഞ്ഞ്മാരും അങിനെ ഒരു നാൾ ഇലിപ്പക്കുളം കട്ടച്ചിറ ദേശത്ത് എത്തി......!
ജീവിതത്തിലെ മറ്റോരു അദ്ധ്യായത്തിനു തുടക്കമിട്ടു...

(തുടരും)

----------------
വാഹിദ് ചെങ്ങാപ്പള്ളി

Post a Comment

5 Comments