
സിനിമ കാലഘട്ടത്തിന്റെ കലയാണ്. സാങ്കേതികവും സാംസ്‌കാരികവുംമായ സമന്വയമാണ് സിനിമയെ രൂപപ്പെടുത്തുന്നത്. സമകാലിക സിനിമ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
കലയ്ക്കും സാഹിത്യത്തിനും വളര്‍ച്ചയില്ല, മാറ്റമേയുള്ളു (പി. പി രവീന്ദ്രന്‍, പുതിയ നൂറ്റാണ്ടിലെ സാഹിത്യം; പ്രതീക്ഷകളും പ്രതിസന്ധികളും). ദീര്‍ഘകാലം മാറ്റമില്ലാതെ തുടര്‍ന്ന മലയാള സിനിമ 2009ല്‍ നീലത്താമര പുനര്‍നിര്‍മ്മിക്കപ്പെട്ടതോടെ റീമേയ്ക്ക് സിനിമ
കള്‍ക്ക് പുതിയ പാത തുറന്നു. 1979ല്‍ എം. ടി വാസുദേവന്‍ നായരുടെ രചനയില്‍ യുസഫ് അലി കേച്ചേരി സംവിധാനം ചെയ്ത സിനിമയായിരുന്നു. 2009ല്‍ ലാല്‍ജോസ് ഇത് പുനര്‍നിര്‍മ്മിച്ചു.
1975ല്‍ എന്‍. ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത രാസലീല 2012ല്‍ മജീദ് മറഞ്ചേരി പുനര്‍നിര്‍മ്മിച്ചു. 1974ല്‍ പമ്മന്റെ കഥയ്ക്ക് തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ കെ. എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരി 2012ല്‍ സന്തോഷ് സേതുമാധവന്‍ റീമേയ്ക്ക് ചെയ്തു.
2012ല്‍ സന്തോഷ് ഏച്ചിക്കാനവും സിദ്ധാര്‍ഥ് ഭരതനും തിരക്കഥ എഴുതി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത നിദ്ര 1981ലെ ഭരതന്‍ ചിത്രമായിരുന്നു. 2014ലെ സേനന്‍ പള്ളിശ്ശേരിയുടെ പറങ്കിമല എന്ന ചലച്ചിത്രം 1981ല്‍ കാക്കനാടന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ്. 1978ലെ പത്മരാജന്‍ -ഭരതന്‍ ചിത്രം രതിനിര്‍വേദം 2011ല്‍ ടി. കെ രാജീവ് പുനര്‍നിര്‍മ്മിച്ചു.
ഈ സിനിമകള്‍ സാമ്പാത്തികമായി വന്‍വിജയമായിരുന്നില്ല. പുനര്‍നിര്‍മ്മാണത്തിലെ ആവര്‍ത്തനവിരസത ആയിരിക്കണം കാരണം. വ്യത്യസ്ത അവതരണങ്ങളാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. പുതിയ ആശയം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കയുമാണ് സിനമപോലെയൊരു മാധ്യമത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
0000000000000000000
1 Comments
പ്രതീക്ഷയോടെ സമീപിച്ചെങ്കിലും തീർത്തും ശുഷ്‌കമായൊരു ലേഖനം
ReplyDeleteറീമേക്ക് സിനിമകളെ കുറിച്ചു കൂടുതൽ പഠിച്ചെഴുതാമായിരുന്നു
റീമേക്ക് എന്നത് സ്ഥിരം വാർപ്പു മാതൃകയിൽ നിന്നും മാറിയുള്ള വേറൊരു വിഷൻ ആണ്