സുഷമ സ്വരാജ് വിടപറയുമ്പോള്‍ നഷ്ടമാകുന്നത് ഇന്ത്യയുടെ സൂപ്പര്‍ അമ്മയെ | ഇ-ദളം വാര്‍ത്ത

ന്ത്യകണ്ടതില്‍ ഏറ്റവും പ്രഗത്ഭായായ വിദേശകാര്യമന്ത്രിയെ അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വിശേഷിപ്പിച്ചത് ഇന്ത്യയുടെ സൂപ്പര്‍ അമ്മയെന്നാണ്. അറുപത്തിയേഴാമത്തെ വയസ്സില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം. രാത്രി എട്ടോടെയായിരുന്നു ഹൃദയാഘാദത്തെ തുടര്‍ന്ന് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കപ്പെട്ട സുഷമ സ്വരാജിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു എങ്കിലും ഇന്നലെ പകലും രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിറസാന്നിദ്ധ്യമായിരുന്നു സുഷമ സ്വരാജ്. രാത്രി 7.23ന് കാശ്മീരിനെ വിഭജിച്ച തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് സുഷമയുടെ അവസാനത്തെ ട്വീറ്റ്.

ഹരിയാനയിലെ അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രുവരി 14ന് ആയിരുന്നു സുഷമ സ്വരാജിന്റെ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോടെയാണ് പൊതുരംഗത്തെത്തിയത്. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1977ല്‍ ഹരിയാന നിയമസഭയിലെത്തി ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. അന്ന് തൊഴില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സുഷമ സ്വരാജിന് പ്രായം 25. ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമസ്വരാജാണ്.
ഭര്‍ത്താവ്: സ്വരാജ് കൗശാല്‍
ഏകമകള്‍: ബാന്‍സുരി സ്വരാജ്

Post a Comment

0 Comments