എന്റെ ബോട്‌സ്വാന യാത്ര | രണ്ടാം ഭാഗം | © ലീലാമ്മ തോമസ്





'കപി  കബിത   ശാഖാദ്യാo
ഗുളു ഗുളു  ഗഗ്ഗുളു   ഗംഗ്ഗുളു  '......

ഇതു   കാട്ടു ഭാഷയല്ല.
****
കുരങ്ങന്‍ കുലുക്കുന്ന  മരക്കൊമ്പില്‍ നിന്നും പഴുത്ത ഞാവല്‍ പഴങ്ങള്‍ നിശ്ചലമായ ജലാശയത്തി ലേക്കു പതിക്കുന്ന ശ്ലോകം.
വിക്രമാതിത്യസദസ്സിലെ  കവി  കാളിദാസന്‍
എഴുതിയതു ബോട്‌സ്വാന ടാറ്റി റിവര്‍ കണ്ടിട്ടാണോ എന്ന് തോന്നുന്നെന്നു ഞാന്‍ ഒരു നിമിഷം ചിന്തിച്ചു  പോയി.
അതേപോലെയാണ്    'ദേ' ഞാവല്‍ പഴങ്ങള്‍   'ടാറ്റി ' നദിയില്‍ വീഴുന്നത്
***
ബോട്‌സ്വാന  അതിന്റെ  തനിമയില്‍  വാശിയോടെ നില്‍ക്കുന്നത്  കാണുമ്പോള്‍  ഞാന്‍
ബോട്‌സ്വാന പെണ്ണിനോടു പറയും    നാടോടുമ്പോള്‍   നടുവേ  ഓടണം എന്ന്.
മുത്തു ചിപ്പിയുഗമല്ലിതു.   ഇന്റര്‍നെറ്റ്  യുഗമാണ്.
സൈബര്‍   കുട്ടന്മാര്‍  തിരക്കി  വരണമെങ്കില്‍  അല്പം ജാഢയൊക്കെ  കാണിക്കണo.  അതൊന്നും  അവള്‍ കേട്ടതായി
ഭാവിച്ചില്ല. എന്നാല്‍  ബോട്‌സ്വാനക്ക്  യാതൊരു കുലുക്കമില്ല.
ഓമനത്വം  കാത്തുസൂക്ഷിക്കുവാന്‍  അവള്‍ക്ക് വാശിയാണ്.
***
പ്രകൃതി  അതിന്റെ  കുഞ്ഞിനെ  എത്രനാള്‍   വയറ്റില്‍ കൊണ്ട് നടക്കും ?
വീര്‍പ്പു   മുട്ടിമണ്ണിനടിയില്‍   ഒളിച്ചിരുന്ന  ഒരുപാടു  വിലപിടിപ്പുള്ള  മിനറല്‍സ്   തനിയെ പൊങ്ങി  വന്നു കൊണ്ടിരിക്കുന്നു.
'ഡയമണ്ട് '  ഇനിയും  ഒരു പാടു സ്ഥലത്തു ഉണ്ട്.
32 വര്‍ഷത്തേക്കുള്ള  ഡയമണ്ട് ഉണ്ടെന്ന്
കണ്ടു  പിടിച്ചിരിക്കുന്നു.

*****


ഉപ്പളത്തിന്റെ   ഭംഗി  എന്റെ മനസ്സില്‍      തിരമാലപോലെ ഇരമ്പുന്നു.
ബോര്‍ഹോള്‍  മൈനിങ്  നടത്തുന്നവര്‍ തന്നെ  ഉപ്പളം  വെട്ടിയെടുക്കുന്നു.  ഭൂമിക്കു മേലെ 
കിടക്കുന്ന  വെള്ളാരം  കല്ലു  കാണുമ്പോള്‍ ഡയമണ്ട്  ആണന്നെ തോന്നു.
കോപ്പര്‍, നിക്കല്‍, സോഡാആഷ്, ഉപ്പ്   തുടങ്ങിയ  മിനറല്‍സ്  രാജ്യത്തിന്റെ സമ്പത്തും  വരുമാനം ആണ്. ഇവിടെ  എന്തെങ്കിലും  വ്യത്യസ്ത കല്ലുകള്‍ കണ്ടാല്‍    കാക്കകള്‍  വട്ടമിട്ടു പറക്കുന്നത് പതിവാണ്.
നമ്മുടെ  നാട്ടിലെ കാക്ക  പോലെയല്ല ഇവിടുത്തെ   കാക്കകള്‍.
ഇതു  പൊന്നന്‍ കാക്കയാണ്. കഴുത്തില്‍  വെയില്‍പോലെ  വെളുത്ത
വട്ടം കാണാം.
ഈ  കാക്കയുടെ വാ തുറന്നാല്‍   നാടിളക്കുന്ന  ശബ്ദം.
ഞങ്ങള്‍ കന്യാസ്ത്രീ   കാക്കയെന്നു  വിളിക്കും.
*****
ഒരു ദിവസം  അതിരാവിലെ കന്യാസ്ത്രീകാക്ക  വട്ടമിട്ടു  പറക്കുന്നു. നല്ലയുറക്കത്തില്‍   കിടന്ന  ഞാന്‍ കാക്ക  കരയുന്ന ശബ്ദം സഹിക്കാന്‍  വയ്യാതെ  അരിശത്തോടെ   നേരുത്തേ  വെട്ടി വെച്ചിരുന്ന  സ്പിന്നി ട്രീയുടെ  വടി  കൊണ്ടു  അടിക്കാമെന്നു  കരുതി   ചാടിയിറങ്ങി.
അപ്പോള്‍  കണ്ട കാഴ്ച  ഞാന്‍ ഞെട്ടി  പോയി.
നീലനിറത്തില്‍   തിളങ്ങുന്ന  ജെല്ലിബാള്‍  വാരി  വിതറിയിരിക്കുന്നു. ഞാന്‍  അത്ഭുതംകൊണ്ടു  സ്തംഭിച്ചുപോയി.
വീട്ടിലുള്ളവരെല്ലാം    ഇറങ്ങിവന്നു അദ്ഭുതം കൂറീ.
ഇവിടുത്തെ  നിയമമനുസരിച്ചു   ഭൂമിയുടെ   സമ്പത്തെന്തു  കണ്ടാലും   ബന്ധപെട്ട  അധികാരികളെ   അറിയിക്കണം,
ഞങ്ങള്‍  പരിശോധനാ  സംഘത്തെയറിയിച്ചു.
ബോട്‌സ്വാന  ടീവിക്കാര്‍  പോലീസ് , പത്രക്കാര്‍  എല്ലാവരും കൂട്ടമായിയെത്തി.
ഞാനുമായുള്ള  അഭിമുഖത്തില്‍  ഞാന്‍  എന്റെ രാജ്യത്തിന്റെ അഭിമാനം  എടുത്തുകാണിക്കുന്ന  ഐഡന്റിറ്റി ആദ്യം പറഞ്ഞു. 'വൈവിധ്യത്തില്‍ ഏകത്വം '
പറഞ്ഞു ശീലിച്ച ഞാന്‍   ഏതു രാജ്യത്തു   ചെന്നാലും
ആ രാജ്യത്തിന്റെ  പതാക  എന്റെ രാജ്യത്തെ  പതാകയോടു ചേര്‍ത്തുവെച്ചു   പ്രാര്‍ത്ഥിക്കും.
നല്ല അഭിവ്യദ്ധിക്കുവേണ്ടി.
ഞാന്‍ ഇതു തുറന്നു പറഞ്ഞപ്പോള്‍,  ബോട്‌സ്വാന ടീവി ക്കാര്‍  പെട്ടന്നു ആവേശത്തോടു  ഗാന്ധജിയേ പറ്റി' പറഞ്ഞു.
അതു   കേട്ടു  ഞാന്‍   പുളകം കൊണ്ടു.
ഈ നാട്ടുകാര്‍  ഗന്ധിജിയെ  എത്ര ആദരവോടു  കാണുന്നുവെന്നു അഭിമാനത്തില്‍  ഞാനോര്‍ത്തു.
ഇവിടെ ഗാന്ധിജിയുടെ പ്രതിമ ഉണ്ട്.  എന്നെ കണ്ടപ്പോള്‍ ടീവിക്കാര്‍  ആദ്യം  നമസ്‌കാര്‍ പറഞ്ഞു..
*****
കാട്ടു പട്ടികളുടെ സാമ്രാജ്യമാണ്    'ചോബ' (CHOBA) യെന്ന സ്ഥലം.  ഞങ്ങള്‍  കുടുംബത്തോടെ  ചോബയില്‍  പോയി. മനോഹരമായ .
കാടിന്റെ  കാഴ്ച   എന്നെ  അമ്പരപ്പിച്ചു. .
കാട്ടു പട്ടികളുടെ സാമ്രാജ്യമണ്  'ചോബ'വാണം.
എന്നാല്‍   ഏറെ  കാണാന്‍ ഉണ്ട്.  ഇവിടെ വന്നാല്‍  നമ്മള്‍   സ്വയം  മറക്കും.  അത്രക്കും ഭംഗിയുണ്ട്.
കല്‍ഹാരി ആപ്പിള്‍ ലീഫ് സാന്‍ഡ് വൈല്‍ഡ്  എന്ന  സ്ഥലത്താണ്  ആനയും സിംഹവും വിഹരിക്കുന്നത്.. അവര്‍ക്കും  സ്റ്റാറ്റസ് ഉണ്ട്.
ചെന്നായുടെ  തട്ടകത്തില്‍  വരില്ല.
ടൂര്‍ഗൈഡ് പറഞ്ഞു സൂക്ഷിക്കണം,  കാട്ടു ചെന്നായ വൃത്തികെട്ട സ്വഭാവമാണ്, കടിച്ചുകീറും...  എന്നാല്‍ ഇവിടെ ഏറെ പ്രകൃതി ഭംഗി ഉള്ളതിനാല്‍ മദാമ്മമാര്‍  ടെന്റടിച്ചു ഇവിടെ   താമസിക്കും.
ഒരുപാടു  ടെന്റ്കള്‍  കണ്ടു  മുന്നോട്ട് പോയപ്പോള്‍  അതാ  വരുന്നു ഒരുകാട്ടു ചെന്നായെ  മദാമ്മയുടെ  പൊടിക്കുഞ്ഞിനെ  കാലില്‍ കടിച്ചു പിടിച്ചുകൊണ്ടു പോകുന്നു. ഞാന്‍ തല കറങ്ങി വീണു.
ടൂര്‍ ഗൈഡ്  പെട്ടന്നു ഫോണ്‍ ചെയ്തു.
പോലീസ് വന്നു അമ്പെയ്ത് ചെന്നായെ വീഴ്ത്തി.  കുഞ്ഞിന്റെ
ഒരു വശം മുഴുവന്‍ കടിച്ചു ചോര!  ഇതാണ് കാടിന്റെ രീതി.
കാടു കണ്ടാല്‍ നമ്മള്‍ സര്‍വ്വതും മറക്കും. അവര്‍ കുഞ്ഞിനെ   ടെന്റില്‍  ഉറക്കി  കിടത്തി  കാട് കാണാന്‍  പോയതാണ്.
ഇതു കണ്ടു മനസു വിഷമിച്ച ഞങ്ങള്‍ തിരികെ പോരാന്‍ ഒരുങ്ങി. വരുന്ന വഴിയില്‍ ആനകള്‍ പാംസുസ്‌നാനം ചെയ്യുന്നു. അങ്ങു മാറി സിംഹങ്ങള്‍ കൂട്ടമായി ഒരിടത്ത്...  ഒരു സിംഹം പ്രസവവേദന യില്‍ അലറുകയാണ്.  വിസ്തര ഭയത്താല്‍ ഇന്നു നിര്‍ത്തുന്നു.
അടുത്ത ആഴ്ച 'റിവര്‍ബുഷ്മാന്റെ 'സാഹാസ്സവുമായി'
വരുന്നു ഞാന്‍. 
***

ലീലാമ്മ തോമസ്. 
തൈപ്പറമ്പില്‍.

Post a Comment

0 Comments