ചികിത്സിക്കാന്‍ പണമില്ലാതെ കുഞ്ഞ്ജീവന്‍ പൊലിഞ്ഞു



കുളത്തുപ്പുഴ (കൊല്ലം) : ചികിത്സിക്കാന്‍ പണില്ലാതെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴി ബസ്സില്‍വെച്ച് മാതാവിന്റെ മടിയില്‍ കുഞ്ഞ് ജീവന് അന്ത്യം. കുളത്തുപ്പുഴ പതിനാറേക്കര്‍ കൊച്ചുകോണത്ത് മഞ്ജുവിലാസത്തില്‍ മഞ്ജു-ആദിത്യ വിനോദ് ദമ്പതികളുടെ 57 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

തിങ്കളാഴ്ച രാവിലെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് കുഞ്ഞിനെ അഡ്മിറ്റ് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ കുഞ്ഞിന് പരിശോധിച്ച് മരുന്ന് കുറിച്ച് എക്‌സ്‌റേ എടുത്തുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് പണമില്ലാതിരുന്നതിനാല്‍ മാതാവ് ആശുപത്രി അധികരോട് പറയാതെ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസ്സില്‍വെച്ച് ഛര്‍ദ്ദിച്ച കുഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും അനക്കമറ്റ നിലയിലായിരുന്നു.

ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് മേല്‍നടുപടി സ്വീകരിച്ചു.

Post a Comment

0 Comments