പ്രേംനസീര്‍ മാധ്യമപുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.


തിരുവനന്തപുരം:  പ്രേം നസീര്‍ സുഹൃത് സമിതിയുടെ രണ്ടാമത് മാധ്യമ പുരസ്‌ക്കാര വിതരണം പാളയം പബ്‌ളിക് ലൈബ്രറി ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷജന്‍, ഡോ: ജോര്‍ജ് ഓണക്കൂര്‍, ഡോ: എം.ആര്‍.തമ്പാന്‍, കലാപ്രേമി ബഷീര്‍, ഗാനരചിതാവ് ചുനക്കര രാമന്‍കുട്ടി, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ സി ബി കാട്ടാമ്പള്ളി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജി.പരമേശ്വരന്‍ നായര്‍, സിനിമാ പി.ആര്‍.ഒ.അജയ് തുണ്ടത്തില്‍, ഡോ: എന്‍.ആര്‍.കെ.പിള്ള (മുംബൈ), സമിതി രക്ഷാധികാരി കടയ്ക്കല്‍ രമേഷ്, സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ , പണിക്കേഴ്‌സ് പ്രോപ്ര ട്ടീസ് ചെയര്‍മാന്‍ ബിനു പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

സമഗ്ര സംഭാവനക്കുള്ള പ്രേംനസീര്‍ മാധ്യമ പുരസ്‌ക്കാരം മനോരമയിലെ സി ബി കാട്ടാമ്പിള്ളിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയും, പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം ചുനക്കര രാമന്‍കുട്ടിക്ക് അടൂര്‍ ഗോപാലകൃഷ്ണനും സമര്‍പ്പിച്ചു.

മികച്ച വാര്‍ത്താ അവതാരകനും റിപ്പോര്‍ട്ടര്‍ക്കുമുള്ള പുരസ്‌കാരം ദൂരദര്‍ശന്‍ വാര്‍ത്താ അവതാരകനും റിപ്പോര്‍ട്ടറുമായ സി.ജെ. വാഹിദിന് അടൂര്‍ ഗോപാലകൃഷ്ണനും പ്രശസ്തിപത്രം ഡോ.ജോര്‍ജ് ഓണക്കൂറും ചേര്‍ന്ന് നല്‍കി.


സി ബി കാട്ടാമ്പിള്ളിയെ ഡെപ്യൂട്ടി സ്പീക്കറും, ചുനക്കര രാമന്‍കുട്ടിയെ അടൂര്‍ ഗോപാലകൃഷ്ണനും പൊന്നാട ചാര്‍ത്തി ആദരിച്ചു. ചടങ്ങില്‍ വെച്ച് സുഹൃത് സമിതിയുടെ സ്‌നോഹാദരവ് പ്രകടിപ്പിച്ചു കൊണ്ട് മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ കെ.ജി.പരമേശ്വര
ന്‍ നായര്‍ അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാട ചാര്‍ത്തി അനുമോദിച്ചു.
സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ സ്വാഗതവും, വൈസ് പ്രസിഡന്റ് വിമല്‍സ്റ്റീഫന്‍ നന്ദിയും പ്രകടിപ്പിച്ചു. ഭാരത് വോയ്‌സിന്റെ സംഗീത ബാന്റ് വന്ദേമാതരം ഗാനമാലപിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

തൂവെള്ള വസ്ത്രമണിഞ്ഞ് ദേശീയ പതാക കൈയ്യിലേന്തിയായിരുന്നു ഗാനാലാപനം.ഗാനാലാപനം ആരംഭിച്ചപ്പോള്‍ മനോഹരമായ വേദിയില്‍ ഇരു വശങ്ങളിലുമായി സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദേശീയ പതാകയിലൂടെ വര്‍ണ്ണ വിളക്കുകള്‍ തെളിഞ്ഞു വന്നത് ഏവരെയും വിസ്മയമുളവാക്കി.

അപകടത്തില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ പേരിലുള്ള വേദിയില്‍ അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിക്കുകയുണ്ടായി. വേദിയില്‍ സജ്ജമാക്കിയ പ്രത്യേക കാലിബോര്‍ഡിലേക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ശശി ബഷീറിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് പൂക്കള്‍ വര്‍ഷിച്ചപ്പോള്‍ ആ ബോര്‍ഡില്‍ ബഷീറിന്റെ ചിത്രം തെളിഞ്ഞു വന്നു. മുതുകാടിന്റെ ശിഷ്യന്‍ മജീഷ്യന്‍വിസ്മയ് ആണ് വേദിയില്‍ മാജിക്കിലൂടെ ബഷീറിനെ ഇത്തരത്തില്‍ അനുസ്മരിച്ചത്.

മാധ്യമ പുരസ്‌ക്കാരവേദിയെ കൂടുതല്‍ ആകര്‍ഷമാക്കിയത് ഇന്ത്യയില്‍ നിന്നും വിവിധ ഭാഷകളിലായി പ്രസിദ്ധീകരിക്കുന്ന പുരസ്‌ക്കാരദാന ദിനത്തിലെ ദിനപത്രങ്ങളെ  ശേഖരിച്ച് അവ ഒട്ടിച്ച് ഇരു വശങ്ങളിലും സ്ഥാപിച്ച് അതിലേക്ക് വര്‍ണ്ണ വിളക്കുകള്‍ തെളിയിപ്പിച്ച് വിസ്മയം സൃഷ്ടിച്ചു. പ്രശസ്ത ചലച്ചിത്ര ആര്‍ട്ട് ഡയറക്ടര്‍ ജയരാജ് ചിറ്റുമലയാണ് ഇത്തരം ഒരു വേദി തയ്യാറാക്കിയത്.

ഭാരത് വോയ്‌സിന്റെ സംഗീത ബാന്റിലൂടെ ഒഴുകിയെത്തിയ ഗാനങ്ങളും, മജീഷ്യന്‍ വിസ്മയ്വിജയ് ഒരുക്കിയ മാജിക്ക് ഷോയും അവാര്‍ഡ്ദാനചടങ്ങിന് മാറ്റുകൂട്ടി.


Post a Comment

2 Comments