മറുപടി | നര്‍മ്മ കഥ | വാഹിദ് ചെങ്ങാപ്പള്ളി


 ട്യൂട്ടോറിയല്‍ കോളേജുകള്‍ സാര്‍വ്വത്രികമായിരുന്ന   കാലം..

 ആ രംഗത്തെ മിന്നും താരമായിരുന്ന
 കുറ്റിയില്‍ മമ്മൂഞ്ഞ് സാര്‍ രാവിലെ ആറുമുതല്‍   തുടങ്ങുന്ന ക്ലാസുകള്‍ അവസാനിപ്പിച്ച് വൈകിട്ട്   അഞ്ചുമണിയ്ക്ക് മുന്‍പ് വീട്ടിലെത്തുകയായിരുന്നു
 പതിവ്..

കാരണം ആ
സമയം മുതലുള്ള ക്ലാസ്സില്‍ പങ്കെടുക്കാന്‍ വീട്ടിലെ കാര്‍ഷെഡ്ഡില്‍ കുട്ടികള്‍ കാത്തിരിപ്പുണ്ടാകും..

ഒരു ദിവസം  ക്ലാസുകള്‍ പൂര്‍ത്തിയാക്കി പതിവിനു വിപരീതമായി അല്‍പ്പം വൈകി ആറുമണിയോടെ വീട്ടിലേക്ക് നടന്ന് വരവേ എതിരേ വന്ന യുവസുഹൃത്ത്

'എന്താ സാര്‍ ഇന്ന് സന്ധ്യ ആയിപ്പോയത് '
എന്ന് ചോദിച്ചു..

കേട്ടപാടെ സരസനായ മമ്മൂഞ്ഞ് സാറിന്റെ മറുപടി ഇപ്രകാരമായിരുന്നു..

'അതൊരു പ്രകൃതി പ്രതിഭാസമാണെടോ..എന്തു ചെയ്യാനാ?!
(സന്ധ്യ ആകുന്നത്)

ചമ്മല്‍ കലര്‍ന്ന ചിരിയോടെ യുവസുഹൃത്ത് നടന്ന് നീങ്ങി...



Post a Comment

2 Comments

  1. നന്നായി .....എങ്കിലും സന്ധ്യ ആകുന്നത് എന്ന വിശദീകരണം വേണ്ടായിരുന്നു ..

    ReplyDelete