ചാരുംമൂട് : ചാരുംമൂട് കേന്ദ്രമാക്കി ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ആലപ്പുഴ ജില്ലാ പ്രസിഡന്റും കൂടിയായ രാജു അപ്സര ആവശ്യപ്പെട്ടു. വർഷങ്ങളായി ചാരുംമൂട്ടിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഫയർ സ്റ്റേഷൻ. അടിക്കടി ഉണ്ടാകുന്ന വ്യാപാര സ്ഥാപനങ്ങളിലെ അഗ്നിബാധ കോടികളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാക്കുന്നത് .
'ചാരുംമൂട്ടിൽ നിന്നും 14 KM മുതൽ 20 KM വരെ ദൂരത്തിലുള്ള മാവേലിക്കര ,കായംകുളം , അടൂർ എന്നിവടങ്ങളിൽ നിന്നും അഗ്നിശമന യൂണിറ്റ് ചാരുംമൂട്ടിൽ എത്താൻ 45 മിനിട്ടും ഒരു മണിക്കൂറും എടുക്കുമെന്നതിനാൽ മിക്കപ്പോഴും അപകടത്തിന്റെ വ്യാപ്തിയും നഷ്ടവും വർദ്ധിക്കുന്നു. 2 വർഷത്തിനുള്ളിൽ 7 കച്ചവട സ്ഥാപനങ്ങൾ അഗ്നിക്കിരയായി . ഇന്നലെ ചാരുംമൂട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ബെസ്റ്റ് ബേക്കറിയിലുണ്ടായ വൻ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ കൂടിയ അടിയന്തിര യൂണിറ്റ് കമ്മറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർക്കിംഗ് പ്രസിഡന്റ് എം എസ് സലാമത്ത് അദ്ധ്യക്ഷനായിരുന്നു ജനറൽ സെക്രട്ടറി എസ് ഗിരീഷ് അമ്മ , എബ്രഹാം പറമ്പിൽ , ജി മണികുട്ടൻ , എം ഷറഫുദീൻ ,സുരേഷ് കുമാർ ഈ ഷോപ്പി , ദിവാകരൻ നായർ എന്നിവർ സംസാരിച്ചു.
3 Comments
മനോരമ ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ഈ ആവശ്യം ഉന്നയിച്ച് നിരന്തരം വാർത്ത എഴുതിയിട്ടും ഒരു തീരുമാനവും ആയിട്ടില്ല.
ReplyDeleteഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്യാംപയിൻ ആലോചിക്കുന്നുണ്ട്.
ReplyDeleteപഞ്ചായത്തിനേക്കാൾ ആവശ്യം ഫയർ സ്റ്റേഷനാണ്.
ReplyDelete